ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ് പാക് പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തിന് ആരും മാപ്പു പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു. ആവശ്യമുന്നയിച്ച് രാജ്യസഭയിൽ ബഹളം വെച്ച അംഗങ്ങളോടായിരുന്നു രോഷാകുലനായി വെങ്കയ്യ നായിഡുവിന്‍റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ പരാമര്‍ശം പാര്‍ലമെന്‍റിലല്ലെന്നും അതുകൊണ്ട് ഇവിടെ ആരും മാപ്പുപറയില്ലെന്നുമായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ പ്രസ്താവന. സഭയിൽ പ്രതിഷേധിക്കേണ്ട രീതി ഇതല്ലെന്നും നായിഡു ഓര്‍മിപ്പിച്ചു.
മൻമോഹൻ സിങും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പാക്കിസ്ഥാൻ പ്രതിനിധികളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം. മോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മൻമോഹൻ സിങും തിരിച്ചടിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ പരാമര്‍ശം പാര്‍ലമെന്‍റിലല്ലെന്നും അതുകൊണ്ട് ഇവിടെ ആരും മാപ്പുപറയില്ലെന്നുമായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ പ്രസ്താവന. സഭയിൽ പ്രതിഷേധിക്കേണ്ട രീതി ഇതല്ലെന്നും നായിഡു ഓര്‍മിപ്പിച്ചു.
മൻമോഹൻ സിങും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പാക്കിസ്ഥാൻ പ്രതിനിധികളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം. മോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മൻമോഹൻ സിങും തിരിച്ചടിച്ചിരുന്നു.