ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതിയുടെ പുനഃപരിശോധന ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. നമ്മൾ ഒരുപടികൂടി അടുത്തുവെന്നും ആശാദേവി വിധിക്ക് പിന്നാലെ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ഞങ്ങൾക്ക് ഇപ്പോളും പൂര്‍ണ തൃപ്തി ഉണ്ടായിട്ടില്ലെന്ന് നിര്‍ഭയയുടെ അച്ഛൻ ബദ്രീനാഥ് സിങും പ്രതികരിച്ചു. പട്യാല ഹൗസ് കോടതി വധശിക്ഷയ്ക്കുള്ള വാറണ്ട് പുറപ്പെടുവിക്കുന്നതുവരെ സംതൃപ്തരല്ലെന്നും അച്ഛൻ പ്രതികരിച്ചു.
Also Read: നിര്‍ഭയ കേസ്: പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി, അക്ഷയ് സിങിന് വധശിക്ഷ തന്നെ
അതേസമയം നിര്‍ഭയ കേസിൽ പ്രതി അക്ഷയ് സിങ് ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. പുതിയ വാദങ്ങളൊന്നും പ്രതിഭാഗത്തിന് ഉന്നയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആര് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ഇന്ന് രാവിലെ ഹര്‍ജിയിൽ വാദം പൂര്‍ത്തിയായിരുന്നു. നിർഭയ കേസിൽ നീതി പൂര്‍വ്വമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഡോ എ പി സിങിൻ്റെ വാദം.
Also Read: ജയ്പൂർ സ്ഫോടന പരമ്പര; നാലുപേർ കുറ്റക്കാർ; ഒരാളെ വെറുതേ വിട്ടു
2012 ഡിസംബര്‍ 16 നാണ് ഡൽഹിയിലെ ബസിൽ വിദ്യാര്‍ഥിനിയായ നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഇരയായത്. ഡിസംബർ 29ന് ആശുപത്രിൽ വെച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഒന്നാംപ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ നിയമം അനുസരിച്ച് മൂന്നു വർഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. അക്ഷയ് സിങ് ഠാക്കൂര്‍ ഉൾപ്പെടെ നാല് പ്രതികളാണ് തിഹാര്‍ ജയിലിൽ തുടരുന്നത്.
Also Read: പൗരത്വ ഭേദഗതിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്