ആപ്പ്ജില്ല

'ഹാഥ്രസ് പെണ്‍കുട്ടിയെ കൊന്നത് അമ്മയും സഹോദരനും ചേര്‍ന്ന്'; നിരപരാധികളാണെന്ന് യുപി പോലീസിന് കത്തയച്ച് പ്രതികള്‍

പെണ്‍കുട്ടിയുടെ മരണത്തിന് യഥാര്‍ത്ഥ കാരണം അമ്മയും സഹോദരനുമാണെന്നും ആ കുടുംബം തന്നെ വ്യാജ കേസില്‍ ഉള്‍പ്പെടുത്തുകയാണെന്നും സന്ദീപ് കത്തില്‍ പറഞ്ഞിട്ടുണ്ട്.

Samayam Malayalam 8 Oct 2020, 3:01 pm
ഹാഥ്രസ്: പെണ്‍കുട്ടിയെ കൊന്നത് അമ്മയും സഹോദരനും ചേര്‍ന്നെന്ന് കേസിലെ പ്രധാന പ്രതികള്‍ പോലീസിന് കത്ത് നല്‍കി. തങ്ങള്‍ നിരപരാധികളാണെന്നും തെറ്റായ കേസില്‍ അറസ്റ്റിലായതാണെന്നും പറഞ്ഞുകൊണ്ടാണ് പ്രതികള്‍ പോലീസ് സൂപ്രണ്ടിന് കത്തെഴുതിയത്. സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരുടെ കൈവിരല്‍ പതിപ്പിച്ചാണ് കത്ത് അയച്ചത്.
Samayam Malayalam hathras rape1
ഹാഥ്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സംസ്‌കാരം നടത്തുന്ന യുപി പോലീസ്‌ (Photo: TOI)


Also Read: സംസ്ഥാനത്ത് ബാറുകള്‍ ഉടനെ തുറക്കില്ല: ഉന്നതതലയോഗത്തില്‍ തീരുമാനമായി

19 കാരിയെ പീഡിപ്പിച്ച കേസില്‍ തനിക്ക് പങ്കില്ലെന്ന് പ്രധാന പ്രതിയായ സന്ദീപ് കത്തില്‍ അവകാശപ്പെട്ടു. സംഭവത്തിന്റെ വിശദാംശവും കത്തില്‍ പ്രതികള്‍ പ്രതിപാദിച്ചിട്ടുണ്ട്. തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അറിയാമായിരുന്നെന്നും അവളുമായി ബന്ധമുണ്ടായിരുന്നെന്നും സന്ദീപ് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മരണത്തിന് യഥാര്‍ത്ഥ കാരണം അമ്മയും സഹോദരനുമാണെന്നും ആ കുടുംബം തന്നെ വ്യാജ കേസില്‍ ഉള്‍പ്പെടുത്തുകയാണെന്നും സന്ദീപ് കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, തങ്ങളുമായുള്ള ബന്ധത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം സന്തുഷ്ടരായിരുന്നില്ല. കൊലപാതകം നടക്കുന്ന ദിവസം, പ്രതി പെണ്‍കുട്ടിയെ കണ്ടിരുന്നെന്നും എന്നാല്‍ സ്ഥലത്ത് അമ്മയും സഹോദരനും ഉണ്ടായിരുന്നതിനാല്‍ അവിടെ നിന്നും മാറുകയായിരുന്നെന്നും കത്തില്‍ പറയുന്നു.

Also Read: ശൈത്യകാലത്ത് കൊറോണവൈറസ് എങ്ങനെ പ്രവര്‍ത്തിക്കും? ഇന്ത്യ ആശങ്കപെടേണ്ടതുണ്ടോ?

അതിനുശേഷം ഞങ്ങളെ കണ്ടതിനാല്‍ പെണ്‍കുട്ടിയെ അമ്മയും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതായി അറിഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം ഞങ്ങളുടെ മേല്‍ തെറ്റായ കേസ് ചുമത്തിയിരിക്കുന്നതായും ഇക്കാര്യത്തില്‍ നീതി വേണമെന്നും പ്രതികള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരയുടെ സഹോദരനും പ്രധാന പ്രതിയായ സന്ദീപും സുഹൃത്തുക്കള്‍ ആയിരുന്നു. ഇരുവരും പരസ്പരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്