വിജയവാഡ: 26 പേരുടെ മരണത്തിന് കാരണമാക്കിയ വിജയവാഡ ബോട്ടപകടത്തോടനുബന്ധിച്ച് ഏഴുപേര്‍ അറസ്റ്റിൽ. ബോട്ടിങ് കമ്പനിയുടെ ഏഴ് ഡയറക്ടർമാരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെയാണ് സ്ഥലത്ത് ബോട്ടിങ്ങ് നടത്തി വന്നിരുന്നത്. കൃഷ്ണഗോദാവരി നദികള്‍ സംഗമിക്കുന്ന പവിത്ര സംഗമ സ്ഥലത്ത് വെച്ചായിരുന്നു അപകടം. ബോട്ടില്‍ താങ്ങാവുന്നതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമായത്.
സ്വകാര്യ കമ്പനിയുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഇക്കാരണത്താലാണ് ബോട്ടിങ് കമ്പനിയുടെ ഡയറക്ടര്‍മാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും വിജയവാഡ പോലീസ് കമ്മീഷണര്‍ ഡി ഗൗതം സാവങ് വ്യക്തമാക്കി. 25 പേരെ മാത്രം വഹിക്കാൻ ശേഷിയുള്ള ബോട്ടിൽ അപകടസമയത്ത് 44 പേരോളമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ കമ്പനിയുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഇക്കാരണത്താലാണ് ബോട്ടിങ് കമ്പനിയുടെ ഡയറക്ടര്‍മാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും വിജയവാഡ പോലീസ് കമ്മീഷണര്‍ ഡി ഗൗതം സാവങ് വ്യക്തമാക്കി. 25 പേരെ മാത്രം വഹിക്കാൻ ശേഷിയുള്ള ബോട്ടിൽ അപകടസമയത്ത് 44 പേരോളമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.