മുംബൈ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച തമിഴ്‌നാട് മെർക്കൻ്റൈൽ ബാങ്കിന് 35ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. വിജ്ഞാപനം അനുസരിക്കാതെയുള്ള പ്രവർത്തനം, നിർദേശങ്ങൾ അവഗണിക്കുക എന്നീ ഗുരുതരമായ വീഴ്‌ചകളാണ് ബാങ്കിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്.
റെഗുലേറ്ററി കപ്ലെയിൻസ് അപാകതകളെ അടിസ്ഥാനമാക്കിയാണ് ബാങ്കിനെതിരെ നടപടിയുണ്ടായത്. 2017മാർച്ച് 31വരെയുള്ള ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. ബാങ്കിൻ്റെ ഭാഗത്ത് നിന്നും വീഴ്‌ചകൾ സംഭവിച്ചതായി അന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ബാങ്കിൻ്റെ ഭാഗത്ത് നിന്നും വിശദീകരണം ലഭിച്ചു.
വിശദീകരണം ലഭിച്ചെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തത് ഗുരുതരമായ വീഴ്‌ചയാണെന്ന് ചൂണ്ടിക്കാട്ടിയ റിസർബ് ബാങ്ക് മെർക്കൻറൈൽ ബാങ്കിന് പിഴ ഏർപ്പെടുത്തുകയായിരുന്നു. ഇനിയുള്ള ബാങ്കിൻ്റെ പ്രവർത്തനവും ആർബിഐ നിരീക്ഷും.