കേന്ദ്രത്തിൻ്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു; വിദഗ്ധ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ച് വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ
ശാസ്ത്രജ്ഞര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് രാജ്യത്ത് വലിയൊരു മുറിപ്പാടായി അവശേഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Samayam Malayalam 17 May 2021, 9:24 am
ഹൈലൈറ്റ്:
- ഉന്നത പദവി രാജി വെച്ച് മുതിര്‍ന്ന വൈറോളജിസ്റ്റ്
- കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം
- പ്രതികരിക്കാതെ ബയോടെക്നോളജി മന്ത്രാലയം
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിൻ്റെ കൊവിഡ് 19 പ്രതിരോധത്തെ രൂക്ഷമായി വിമര്‍ശിച്ച് ആഴ്ചകള്‍ക്കു ശേഷം കേന്ദ്ര ശാസ്ത്ര വിദഗ്ധ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ച് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ. രാജ്യത്തെ വിവിധ കൊവിഡ് 19 വകഭേദങ്ങള്‍ കണ്ടെത്താനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ഷാഹിദ് ജമീൽ. ശാസ്ത്രവിഷയങ്ങളിൽ കേന്ദ്രസര്‍ക്കാരിൻ്റെ നിലപാടിനെതിരെ വിമര്‍ശനവുമായി അടുത്തിടെ ഷാഹിദ് ജമീൽ യുഎസ് മാധ്യമമായ ന്യൂ യോര്‍ക്ക് ടൈംസിൽ ലേഖനമെഴുതിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചു നിൽക്കുന്നുവെന്നതായിരുന്നു ഷാഹിദ് ജമീലിൻ്റെ പ്രധാന ആരോപണം. കൊവിഡ് 19 രണ്ടാം വ്യാപനം നിയന്ത്രണവിധേയമാക്കാൻ സര്‍ക്കാര്‍ കൂടുതൽ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അശോക സര്‍വകലാശാലയിലെ ത്രിവേദി സ്കൂള്‍ ഓഫ് ബയോസയൻസസ് ഡയറക്ടറായ ഷാഹിദ് ജമീൽ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.
Also Read: സംസ്ഥാനത്ത് ഇന്നു മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ; ആദ്യം മുൻഗണനക്കാർക്ക്
രാജ്യത്ത് കൊവിഡ് 19 പരിശോധന വര്‍ധിപ്പിക്കണമെന്നും നിരീക്ഷണത്തിനും ചികിത്സയ്ക്കുമയി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും താത്കാലിക ആശുപത്രികള്‍ തയ്യാറാക്കുകയും ചെയ്യണമെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനായി വിരമിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയും സേവനത്തിനായി എത്തിക്കണമെന്നും മെഡിക്കൽ ഓക്സിജൻ്റെയും അവശ്യമരുന്നുകളുടെയും ലഭ്യത വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വാക്സിനേഷൻ മന്ദഗതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ക്ക് പൊതുവിൽ അറിയാവുന്നതാണെന്നും എന്നാൽ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ കുറ്റപ്പെടുത്തൽ.
കൊവിഡ് 19 മഹാമാരി നിയന്ത്രണാതീതമാകുമ്പോഴും ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിൽ സര്‍ക്കാരിൻ്റെ അലംഭാവം ഗുരുതരമാണെന്നും ഇത് വലിയൊരു മുറിപ്പാടായി അവശേഷിക്കുമെന്നും അദ്ദേഹം ലേഖനത്തിലെഴുതി. കൊവിഡ് 19 രണ്ടാം വ്യാപനം അതിശക്തമായി തുടരുന്നതിനിടയിലാണ് മുതിര്‍ന്ന ശാസ്ത്രജ്ഞൻ്റെ രാജിയെന്നത് കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
Also Read: ട്രിപ്പിൾ ലോക്ക് ഡൗൺ: ജില്ലകളിലെ അധിക നിയന്ത്രണങ്ങളും ഇളവുകളും അറിയാം
രോഗവ്യാപനശേഷി കൂടിയ യുകെ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളുടെ സാന്നിധ്യം തിരിച്ചറിയാനായി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ സയൻ്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇന്ത്യൻ സാര്‍സ് കോവ് 2 ജീനോം സീക്വൻസിഹ കൺസോര്‍ഷ്യ (ഇൻസാകോഗ്) രപീകരിച്ചത്. ഇതിൻ്റെ കീഴിൽ വിവിധ വൈറസ് വകഭേദങ്ങളെപ്പര്റി പഠിക്കാനായി 10 ലബോറട്ടറികള്‍ തയ്യാറാക്കുകയും ഇത് നാഷണൽ സെൻ്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിൻ്റെ കീഴിലാക്കുകയും ചെയ്തിരുന്നു.
അതേസമയം, മുതിര്‍ന്ന വിദഗ്ധൻ്റെ രാജിയെപ്പറ്റി കേന്ദ്ര ബയോടെക്നോളജി മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നാണ് എൻഡിടിവി റിപ്പോര്‍ട്ട്.
Also Read: സംസ്ഥാനത്ത് ഇന്നു മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ; ആദ്യം മുൻഗണനക്കാർക്ക്
രാജ്യത്ത് കൊവിഡ് 19 പരിശോധന വര്‍ധിപ്പിക്കണമെന്നും നിരീക്ഷണത്തിനും ചികിത്സയ്ക്കുമയി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും താത്കാലിക ആശുപത്രികള്‍ തയ്യാറാക്കുകയും ചെയ്യണമെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനായി വിരമിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയും സേവനത്തിനായി എത്തിക്കണമെന്നും മെഡിക്കൽ ഓക്സിജൻ്റെയും അവശ്യമരുന്നുകളുടെയും ലഭ്യത വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വാക്സിനേഷൻ മന്ദഗതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ക്ക് പൊതുവിൽ അറിയാവുന്നതാണെന്നും എന്നാൽ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ കുറ്റപ്പെടുത്തൽ.
കൊവിഡ് 19 മഹാമാരി നിയന്ത്രണാതീതമാകുമ്പോഴും ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിൽ സര്‍ക്കാരിൻ്റെ അലംഭാവം ഗുരുതരമാണെന്നും ഇത് വലിയൊരു മുറിപ്പാടായി അവശേഷിക്കുമെന്നും അദ്ദേഹം ലേഖനത്തിലെഴുതി. കൊവിഡ് 19 രണ്ടാം വ്യാപനം അതിശക്തമായി തുടരുന്നതിനിടയിലാണ് മുതിര്‍ന്ന ശാസ്ത്രജ്ഞൻ്റെ രാജിയെന്നത് കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
Also Read: ട്രിപ്പിൾ ലോക്ക് ഡൗൺ: ജില്ലകളിലെ അധിക നിയന്ത്രണങ്ങളും ഇളവുകളും അറിയാം
രോഗവ്യാപനശേഷി കൂടിയ യുകെ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളുടെ സാന്നിധ്യം തിരിച്ചറിയാനായി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ സയൻ്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇന്ത്യൻ സാര്‍സ് കോവ് 2 ജീനോം സീക്വൻസിഹ കൺസോര്‍ഷ്യ (ഇൻസാകോഗ്) രപീകരിച്ചത്. ഇതിൻ്റെ കീഴിൽ വിവിധ വൈറസ് വകഭേദങ്ങളെപ്പര്റി പഠിക്കാനായി 10 ലബോറട്ടറികള്‍ തയ്യാറാക്കുകയും ഇത് നാഷണൽ സെൻ്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിൻ്റെ കീഴിലാക്കുകയും ചെയ്തിരുന്നു.
അതേസമയം, മുതിര്‍ന്ന വിദഗ്ധൻ്റെ രാജിയെപ്പറ്റി കേന്ദ്ര ബയോടെക്നോളജി മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നാണ് എൻഡിടിവി റിപ്പോര്‍ട്ട്.