ലഖ്‍നൗ: ഹോസ്റ്റലിലെ ശുചിമുറിയിൽ രക്തം കണ്ടതിനെ തുടർന്ന് ആർത്തവമുണ്ടോ എന്നുറപ്പു വരുത്താൻ വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചു നോക്കി. 70 ലധികം പെൺകുട്ടികൾ താമസിക്കുന്ന മുസഫർനഗറിലെ കസ്‌തൂർബ ഗാന്ധി ഗേൾസ് റെസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിലെ വനിത വാർഡനാണ് വസ്‌ത്രമഴിപ്പിച്ചത്. വസ്ത്രമഴിച്ചില്ലെങ്കിൽ മർദ്ദിക്കുമെന്ന് പറഞ്ഞ് വാർഡൻ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.
വാർഡനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തി. വാർഡന്‍റെ നടപടി തങ്ങൾക്ക് അപമാനമായെന്ന് കുട്ടികളും മാതാപിതാക്കളും പരാതിപ്പെട്ടു.
എന്നാൽ ആരോപണം വാർഡൻ നിഷേധിച്ചു. ശുചിമുറിയുടെ ഭിത്തിയിലും തറയിലും രക്തം കണ്ടതിനാലാണ് കുട്ടികളോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടതെന്ന് വാർഡൻ പറഞ്ഞു. പഠനത്തിന്‍റെ കാര്യത്തില്‍ താന്‍ ശാഠ്യം പിടിക്കുന്നത് കൊണ്ട് കുട്ടികൾക്ക് തന്നെ ഇഷ്ടമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
Warden asked girls to undress to check periods
വാർഡനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തി. വാർഡന്‍റെ നടപടി തങ്ങൾക്ക് അപമാനമായെന്ന് കുട്ടികളും മാതാപിതാക്കളും പരാതിപ്പെട്ടു.
എന്നാൽ ആരോപണം വാർഡൻ നിഷേധിച്ചു. ശുചിമുറിയുടെ ഭിത്തിയിലും തറയിലും രക്തം കണ്ടതിനാലാണ് കുട്ടികളോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടതെന്ന് വാർഡൻ പറഞ്ഞു. പഠനത്തിന്‍റെ കാര്യത്തില്‍ താന്‍ ശാഠ്യം പിടിക്കുന്നത് കൊണ്ട് കുട്ടികൾക്ക് തന്നെ ഇഷ്ടമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
Warden asked girls to undress to check periods