ബെംഗളുരു: പാക് പിടിയിൽ നിന്ന് വിട്ടയച്ച ഇന്ത്യൻ വിങ് കമാൻഡര്‍ അഭിനന്ദൻ വര്ത്തമാൻ അധികം വൈകാതെ സേനയിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഏറെ പരിശോധനകള്‍ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബെംഗളുരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോ സ്പേസ് (ഐഎഎം) പരിശോധനാ റിപ്പോര്‍ട്ട് നല്കി. ബാലകോട്ട് ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ പാക് പ്രത്യാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്റെ കസ്റ്റഡിയിലായ ശേഷമാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് മടക്കി നൽകിയത്. തുടര്‍ന്ന് അദ്ദേഹത്തിന് പരിശോധനകള്‍ നടത്താനായി സര്‍വീസിൽ നിന്ന് തത്കാലത്തേയ്ക്ക് മാറ്റി നിര്‍ത്തിയിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ പരിശോധനകള്‍ക്ക് വിധേയനാക്കും.
പാക് കസ്റ്റഡിയിൽ 60 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് അഭിനന്ദനെ തിരിച്ച് ഇന്ത്യയ്ക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി കണ്ടെത്തിരന്നു. നിലവിൽ ശ്രീനഗറിലെ എയര്‍ഫോഴ്സ് നമ്പര്‍ 51 സ്ക്വാഡ്രിലാണ് അഭിനന്ദനുള്ളത്.
സാധാരണയായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് വിമാനം പറത്തുന്നതിന് 12 ആഴ്ചകള്‍ക്ക് മുൻപു തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറുണ്ട്. വിമാനം തകരുമ്പോള്‍ പാരച്യൂട്ട് വഴി താഴേയ്ക്ക് ചാടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാറും വരെ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമം അനുവദിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ യുഎസ് വ്യോമസേനയിൽ നിന്ന് വിദഗ്ധോപദേശം തേടുമെന്ന് മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27ന് രാജ്യാന്തര അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 വിമാനം അഭിനന്ദൻ മിഗ് 21 വിമാനം ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പാക് വിമാനത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ വിമാനം തകര്‍ന്നതും അദ്ദേഹം പാക്കിസ്ഥാന്റെ പിടിയിലായതും. രാജ്യത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്കാരമായ വീരചക്രയ്ക്ക് അഭിനന്ദനെ ശുപാര്‍ശ ചെയ്തതായാണ് വിവരം.
പാക് കസ്റ്റഡിയിൽ 60 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് അഭിനന്ദനെ തിരിച്ച് ഇന്ത്യയ്ക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി കണ്ടെത്തിരന്നു. നിലവിൽ ശ്രീനഗറിലെ എയര്‍ഫോഴ്സ് നമ്പര്‍ 51 സ്ക്വാഡ്രിലാണ് അഭിനന്ദനുള്ളത്.
സാധാരണയായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് വിമാനം പറത്തുന്നതിന് 12 ആഴ്ചകള്‍ക്ക് മുൻപു തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറുണ്ട്. വിമാനം തകരുമ്പോള്‍ പാരച്യൂട്ട് വഴി താഴേയ്ക്ക് ചാടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാറും വരെ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമം അനുവദിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ യുഎസ് വ്യോമസേനയിൽ നിന്ന് വിദഗ്ധോപദേശം തേടുമെന്ന് മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27ന് രാജ്യാന്തര അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 വിമാനം അഭിനന്ദൻ മിഗ് 21 വിമാനം ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പാക് വിമാനത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ വിമാനം തകര്‍ന്നതും അദ്ദേഹം പാക്കിസ്ഥാന്റെ പിടിയിലായതും. രാജ്യത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്കാരമായ വീരചക്രയ്ക്ക് അഭിനന്ദനെ ശുപാര്‍ശ ചെയ്തതായാണ് വിവരം.