ആപ്പ്ജില്ല

അന്വേഷണത്തിൽ സംതൃപ്തിയില്ല; പരസ്യമായി ഭീഷണിപ്പെടുത്തിയ മജിസ്ട്രേട്ട് ഇപ്പോഴും അധികാരത്തിൽ; ഹാഥ്രസ് പെൺകുട്ടിയുടെ സഹോദരൻ

ആരുടെ മൃതദേഹമാണ് അന്ന് ദഹിപ്പിച്ചതെന്ന് ഞങ്ങള്‍ക്കറിയണം. എന്‍റെ സഹോദരിയുടെ മൃതദേഹമായിരുന്നുവെങ്കില്‍ അത് ഇത്തരത്തില്‍ കത്തിച്ചു കളഞ്ഞത് എന്തിനാണെന്നും പെൺകുട്ടിയുടെ സഹോദരൻ

Samayam Malayalam 3 Oct 2020, 7:54 pm
ഹാഥ്രസ്: പത്തൊമ്പതുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സഹോദരൻ. രണ്ട് ദിവസമായി പോലീസ് നിയന്ത്രണത്തിലായിരുന്ന കുടുംബത്തിന് സമീപത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചതിനു പിന്നാലെയാണ് പ്രതികരണം രേഖപ്പെടുത്തിയത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ തങ്ങൾക്ക് സംതൃപ്തിയില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
Samayam Malayalam Hathras family
പെൺകുട്ടിയുടെ കുടുംബം


'തങ്ങളുടെ ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിക്കാത്തതിനാൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഞങ്ങൾക്ക് സംതൃപ്തിയില്ല. ഞങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്ട്രേട്ടിനെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുമില്ല' പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് ഗ്രാമത്തിൽ പ്രവേശിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേട്ട് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു പ്രതികരണം.

Also Read : എന്നാൽ 'സത്യമിതാണ് ', ഹാഥ്രസ് എന്നൊരു നാടുമില്ല, അങ്ങനെയൊരു പെൺകുട്ടിയുമില്ല!

ആരുടെ മൃതദേഹമാണ് സംസ്കരിച്ചതെന്ന് തങ്ങൾക്കറിയണമെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. 'ആരുടെ മൃതദേഹമാണ് അന്ന് ദഹിപ്പിച്ചതെന്ന് ഞങ്ങള്‍ക്കറിയണം. എന്‍റെ സഹോദരിയുടെ മൃതദേഹമായിരുന്നുവെങ്കില്‍ അത് ഇത്തരത്തില്‍ കത്തിച്ചു കളഞ്ഞത് എന്തിനാണ് ? അവസാനമായി മൃതദേഹം ഒന്ന് കാണാന്‍ അനുവദിക്കണമെന്ന് പോലീസിനോടും അധികാരികളോടും തങ്ങള്‍ എല്ലാവരും അപേക്ഷിച്ചതാണ്' സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തങ്ങൾ ആവശ്യപ്പെട്ടപ്പോൾ നിങ്ങള്‍ക്ക് ഇംഗ്ലീഷ് വായിക്കാനറിയാത്തതിനാൽ അതിലുള്ളതൊന്നും മനസിലാവില്ലെന്ന് അവര്‍ പറഞ്ഞുവെന്നും സഹോദരന്‍ പറഞ്ഞതായി വാർത്താ ഏജൻസിയായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Also Read : രാഹുലും പ്രിയങ്കയും ഹാഥ്രസിലെത്തി; പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നു

അതേസമയം കഴിഞ്ഞദിവസം പ്രവേശനം നിഷേധിച്ചെങ്കിലും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ വീട്ടിലെത്തിയിരിക്കുകയാണ്. ആദ്യം പ്രവേശനം അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അഞ്ച് പേർക്ക് കുടുംബത്തെ സന്ദർശിക്കാൻ അനുമതി നൽകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്