ആപ്പ്ജില്ല

'ഡൽഹിയിലേക്കുള്ള പ്രവേശന കവാടങ്ങൾ വളയും; നാല് മാസത്തേക്കുള്ള റേഷൻ തങ്ങളുടെ കയ്യിലുണ്ട്'

അടുത്ത നാല് മാസത്തേക്കുള്ള റേഷനുമായാണ് തങ്ങൾ സമരത്തിനെത്തിയിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

Samayam Malayalam 29 Nov 2020, 9:32 pm
ന്യൂഡൽഹി: നിബന്ധനകൾ പാലിച്ച് ചർച്ചയാകാമെന്നുള്ള കേന്ദ്രസർക്കാരിന്റെ വാഗ്ദാനം നിരസിച്ച കർഷകർ ഡൽഹിയിലേക്കുള്ള അഞ്ച് കവാടങ്ങൾ അടച്ച് സമരം ചെയ്യുമെന്ന് അറിയിച്ചു. ബുറാഡിയിലേക്ക് സമര കേന്ദ്രം മാറ്റാൻ തങ്ങൾ തയ്യാറല്ല. അതൊരു പാർക്കല്ല, തുറന്ന ജയിലാണ്. ബുറാഡിയിലേക്ക് പോകുന്നതിന് പകരം ഡൽഹിയുടെ അഞ്ച് കവാടങ്ങളും അടച്ച് സമരം ശക്തമാക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Samayam Malayalam farmers protest
കർഷകരുടെ നിലപാട് അറിയിക്കുന്ന നേതാക്കൾ |ANI


കഴിഞ്ഞ നാല് ദിവസമായി കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ഇരമ്പുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ബുറാഡിയിലേക്ക് നീങ്ങണമെന്നുള്ള അമിത് ഷായുടെ ഉപാധി കർഷക സംഘടനകൾ തള്ളിക്കളഞ്ഞു. മുപ്പത് കർഷക സംഘടനകളുടെ നേതാക്കൾ യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത്.

Also Read: മകന്‍ രാജ്യത്തിന്റെ കാവലാള്‍; പക്ഷേ വിളിക്കുന്നത് ഖലിസ്ഥാനി തീവ്രാവദികളെന്ന്; ബുരാരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകന്റെ വാക്കുകള്‍

അമിത് ഷായുടെ ഉപാധികളൊന്നും സ്വീകാര്യമല്ല. ഉപാധികളോടെ ഒരു ചർച്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. അത് കർഷകരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ഡൽഹിയിലേക്കുള്ള അഞ്ച് വഴികളും ഞങ്ങൾ അടയ്ക്കും- പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് പറഞ്ഞു.

ചർച്ച നടക്കണമെങ്കിൽ നേതാക്കൾ സംഘുവിലെ സമരവേദിയിലേക്ക് വരണം. അമിത് ഷായെ ഞങ്ങൾ ഇങ്ങോട്ട് ക്ഷണിക്കുന്നു. ഇവിടെ ഞങ്ങൾക്കൊപ്പം വന്ന് ഭക്ഷണം കഴിച്ചിട്ട് ചർച്ചയാകാം. നാല് മാസത്തേക്കുള്ള റേഷനുമായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. നിയമം പിൻവലിക്കുവരെ പിന്നോട്ടില്ലെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്