ആപ്പ്ജില്ല

ഇരുപതോളം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം

പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ബിഹാർ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം

Samayam Malayalam 8 May 2018, 12:04 pm
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം കേരളത്തിലും തമിഴ്നാട്ടിലും ഇടിമിന്നലിന്റെ ജാഗ്രതാനിർദ്ദേശവും. രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്തമഴയ്ക്കും പൊടിക്കാറ്റിനുമുള്ള ജാഗ്രതാനിർദ്ദേശം നൽകികഴിഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞയാഴ്ചയുണ്ടായ പൊടിക്കാറ്റിൽ അഞ്ചു സംസ്ഥാനങ്ങളിലായി നൂറ്റിയിരുപതോളം പേർ മരിക്കുകയും മുന്നൂറോളം പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
Samayam Malayalam storm-hit-cheet-village-in-agra_4896fd5c-4f88-11e8-bd65-8f9614bffbbb


പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ബിഹാർ, അസം, മേഘാലയ, ബംഗാൾ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, സിക്കിം, ഒഡീഷ, തെലങ്കാന, വടക്കൻ കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയത്. ഇവിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പൊടിക്കാറ്റിനു പിന്നാലെ ച‍ണ്ഡിഗഡിൽ കനത്തമഴ രേഖപ്പെടുത്തി. ഉത്തരാഖണ്ഡിലെ ചമോലിയിൽ കനത്തമഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി. ഇവിടെ രണ്ടു തീർഥാടകർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഡ‍ൽഹിയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. കനത്തകാറ്റും മഴയും മുൻനിർത്തി ഹരിയാനയിലും ഇന്നലെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്