കൊൽക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ധര്‍ണ അവസാനിപ്പിച്ചു. ജനാധിപത്യത്തിന്‍റെ വിജയമാണെന്നും സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയാണ് ഉണ്ടായതെന്നും മമത വ്യക്തമാക്കി. അതേസമയം അടുത്ത ആഴ്ച മുതൽ ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കുമെന്നും മമത അറിയിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡിവിന്‍റെ സാന്നിധ്യത്തിലാണ് മമത സമരം അവസാനിപ്പിച്ചത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെയുടെ കനിമൊഴി എന്നിവര്‍ മമതയ്ക്ക് നേരിട്ടെത്തി പിന്തുണ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍, എസ്‍പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്‍പി നേതാവ് മായാവതി, ബിജെഡി നേതാവ് നവീൻ പട്നായിക് തുടങ്ങിയവര്‍ പിന്തുണ അറിയിച്ചിരുന്നു.
അതേസമയം പശ്ചിമ ബംഗാള്‍ പോലീസിനെതിരെ സിബിഐ നൽകിയ ഹര്‍ജിയിൽ മമതാ ബാനര്‍ജിയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായി. കൊൽക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നും ഷില്ലോങിലെ സിബിഐ ഓഫീസിൽ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട്ടിൽ സിബിഐ സംഘം റെയ്ഡിനായെത്തിയത്. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാനാണ് സംഘം എത്തിയത്. ഇതേ തുടര്‍ന്ന് ബംഗാള്‍ പോലീസ് റെയ്ഡ് തടയുകയും സിബിഐ സംഘത്തെ കസ്റ്റഡിയിലെടുക്കുകയായുമായിരുന്നു. ഇതിനു പിന്നാലെയാണ് മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ കൊൽക്കത്തയിലെ മെട്രോ ചാനലിൽ ധര്‍ണ ആരംഭിച്ചത്.
അതേസമയം പശ്ചിമ ബംഗാള്‍ പോലീസിനെതിരെ സിബിഐ നൽകിയ ഹര്‍ജിയിൽ മമതാ ബാനര്‍ജിയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായി. കൊൽക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നും ഷില്ലോങിലെ സിബിഐ ഓഫീസിൽ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട്ടിൽ സിബിഐ സംഘം റെയ്ഡിനായെത്തിയത്. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാനാണ് സംഘം എത്തിയത്. ഇതേ തുടര്‍ന്ന് ബംഗാള്‍ പോലീസ് റെയ്ഡ് തടയുകയും സിബിഐ സംഘത്തെ കസ്റ്റഡിയിലെടുക്കുകയായുമായിരുന്നു. ഇതിനു പിന്നാലെയാണ് മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ കൊൽക്കത്തയിലെ മെട്രോ ചാനലിൽ ധര്‍ണ ആരംഭിച്ചത്.