കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍എസ്എസ് വളര്‍ച്ച തടയാൻ ബദൽ സംഘടനയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനായി ജയ് ഹിന്ദ് ബാഹിനി, ബംഗാ ജനനി ബാഹിനി എന്നീ രണ്ട് സംഘടകള്‍ മമത രൂപീകരിച്ചു. ജയ് ഹിന്ദ് ബാഹിനിയുടെ അധ്യക്ഷൻ മമതയുടെ സഹോദരൻ കാര്‍ത്തിക് ബാനര്‍ജിയും ചെയര്‍മാൻ മന്ത്രി ബ്രത്യ ബസുവുമാണ്. ബംഗാ ജനനി ബാഹിനിയുടെ ചെയര്‍മാൻ തൃണമൂൽ എംപി കകോളി ഘോഷ് ദസ്തിദര്‍ ആയിരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ച എല്ലാ ഓഫീസുകളും തിരിച്ചുപിടിക്കുകയാണ് രണ്ട് സംഘടനയുടെയും ആദ്യ ജോലി. ഇതിന് മമത തൃണമൂൽ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നൽകി.
ബിജെപിയുടെ പണത്തിനു മുന്നിൽ കീഴടങ്ങിയ തൃണമൂൽ നേതാക്കള്‍ രാജ്യദ്രോഹികളാണെന്ന് മമത കുറ്റപ്പെടുത്തി. ജനങ്ങളെ കൂടെ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താൻ എംപിമാര്‍ക്ക് മമത നിര്‍ദ്ദേശം നൽകി.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 48 ൽ 18 സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. 2014 ൽ ബിജെപിക്ക് 2 സീറ്റുകള്‍ മാത്രമായിരുന്നു നേടാൻ സാധിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഫലപ്രഖ്യാപനത്തിന് ശേഷവും സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബിജെപിയുടെ പണത്തിനു മുന്നിൽ കീഴടങ്ങിയ തൃണമൂൽ നേതാക്കള്‍ രാജ്യദ്രോഹികളാണെന്ന് മമത കുറ്റപ്പെടുത്തി. ജനങ്ങളെ കൂടെ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താൻ എംപിമാര്‍ക്ക് മമത നിര്‍ദ്ദേശം നൽകി.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 48 ൽ 18 സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. 2014 ൽ ബിജെപിക്ക് 2 സീറ്റുകള്‍ മാത്രമായിരുന്നു നേടാൻ സാധിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഫലപ്രഖ്യാപനത്തിന് ശേഷവും സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.