ന്യൂഡൽഹി: പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത കൊൽക്കത്തയിലെ കാൻസര്‍ ഇൻസ്റ്റിറ്റ്യട്ട് താൻ നേരത്തെ തന്നെ ഉദ്ഘാടനം ചെയ്തതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊൽക്കത്തയിലെ ചിത്തരഞ്ചൻ നാഷണൽ കാൻസര്‍ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ രണ്ടാമത്തെ ക്യാംപസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മമതയുടെ വാക്കുകള്‍. ക്യാൻസര്‍ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ രണ്ടാമത്തെ ക്യാംപസ് സംസ്ഥാന സര്‍ക്കാരിൻ്റെ കൂടി പദ്ധതിയാണെന്നും പദ്ധതിയ്ക്ക് ആവശ്യമായ 25 ശതമാനം തുകയും ഭൂമിയും നല്‍കിയത് പശ്ചിമ ബംഗാള്‍ സര്‍ക്കാരാണെന്നും മമത വ്യക്തമാക്കി. "പ്രധാനമന്ത്രി ഇന്ന് ഈ പദ്ധതി വിര്‍ച്വലായി ഉദ്ഘാടനം ചെയ്യുകയാണ്. എന്നാൽ ഈ പദ്ധതിയിൽ സംസ്ഥാന സര്‍ക്കാരിനു കൂടി പങ്കുള്ളതാണ് എന്നതിനാൽ ഞങ്ങള്‍ ഇത് നേരത്തെ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു എന്ന കാര്യം ഞാൻ പ്രധാനമന്ത്രിയോടു പറയാൻ ആഗ്രഹിക്കുകയാണ്." മമത ബാനര്‍ജി പറഞ്ഞു.
Also Read: കേരളം നിക്ഷേപസൗഹൃദം, വേണ്ടത് ഉത്തരവാദിത്തമുള്ള വ്യവസായം: തെലങ്കാനയിലെത്തി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച
അതേസമയം, പദ്ധതി ഉദ്ഘാടനം ചെയ്തതിൽ പ്രധാനമന്ത്രിയ്ക്ക് മമത നന്ദി പറഞ്ഞു. പദ്ധതി രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നതായും മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ സംസ്ഥാനത്തിൻ്റെ ഭരണത്തിൽ അനാവശ്യമായി ഇടപെടുകയാണെന്ന് മമത കുറ്റപ്പെടുത്തി.
മുംബൈയിലെ ടാറ്റ ക്യാൻസര്‍ ഹോസ്പിറ്റലുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും ക്യാൻസര്‍ ബാധിച്ച കുട്ടികള്‍ക്കായി 300 കിടക്കകളുള്ള ആശുപത്രി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിൻ്റെ മുഖച്ഛായ മോശമാകില്ല എന്നുറപ്പാക്കാനുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കേന്ദ്രങ്ങളും മരുന്നുകള്‍ 40 ശതമാനം വിലക്കുറവിൽ ലഭ്യമാക്കാനായി തുടങ്ങിയ ഫാര്‍മസികളും അവര്‍ ചൂണ്ടിക്കാട്ടി.
Also Read: കെ റെയിലിനു പകരം സബര്‍ബൻ പാത, ചെലവ് 10,000 കോടി മാത്രം; നിർദേശവുമായി ഉമ്മൻ ചാണ്ടി
സംസ്ഥാനത്ത് കൊവിഡ് 19 വാക്സിനേഷൻ സമയബന്ധിതമായി പൂര്‍ത്തിയാകുന്നുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്ത് വാക്സിൻ ഒട്ടും പാഴാകുന്നില്ലെന്നും മമത പറഞ്ഞു.
Also Read: കേരളം നിക്ഷേപസൗഹൃദം, വേണ്ടത് ഉത്തരവാദിത്തമുള്ള വ്യവസായം: തെലങ്കാനയിലെത്തി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച
അതേസമയം, പദ്ധതി ഉദ്ഘാടനം ചെയ്തതിൽ പ്രധാനമന്ത്രിയ്ക്ക് മമത നന്ദി പറഞ്ഞു. പദ്ധതി രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നതായും മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ സംസ്ഥാനത്തിൻ്റെ ഭരണത്തിൽ അനാവശ്യമായി ഇടപെടുകയാണെന്ന് മമത കുറ്റപ്പെടുത്തി.
മുംബൈയിലെ ടാറ്റ ക്യാൻസര്‍ ഹോസ്പിറ്റലുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും ക്യാൻസര്‍ ബാധിച്ച കുട്ടികള്‍ക്കായി 300 കിടക്കകളുള്ള ആശുപത്രി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിൻ്റെ മുഖച്ഛായ മോശമാകില്ല എന്നുറപ്പാക്കാനുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കേന്ദ്രങ്ങളും മരുന്നുകള്‍ 40 ശതമാനം വിലക്കുറവിൽ ലഭ്യമാക്കാനായി തുടങ്ങിയ ഫാര്‍മസികളും അവര്‍ ചൂണ്ടിക്കാട്ടി.
Also Read: കെ റെയിലിനു പകരം സബര്‍ബൻ പാത, ചെലവ് 10,000 കോടി മാത്രം; നിർദേശവുമായി ഉമ്മൻ ചാണ്ടി
സംസ്ഥാനത്ത് കൊവിഡ് 19 വാക്സിനേഷൻ സമയബന്ധിതമായി പൂര്‍ത്തിയാകുന്നുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്ത് വാക്സിൻ ഒട്ടും പാഴാകുന്നില്ലെന്നും മമത പറഞ്ഞു.