സൗത്ത് ദിനാജ്‍പൂര്‍: പശ്ചിമ ബംഗാളിലെ ബിജെപി റാലിയിൽ പങ്കെടുക്കാനെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഹെലികോപ്ടറിന് ഇറങ്ങാനുള്ള അനുമതി മമതാ ബാനര്‍ജി സര്‍ക്കാര്‍ നിഷേധിച്ചു. ഇതേ തുടര്‍ന്ന് യോഗി ആദിത്യനാഥ് ഫോണിലൂടെ റാലിയെ അഭിസംബോധന ചെയ്തു. സൗത്ത് ദിനാജ്‍പൂരിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ റാലിയെയാണ് യോഗി ഫോണിലൂടെ അഭിസംബോധന ചെയ്തത്. ബംഗാളില്‍ മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ജനങ്ങളെ അടിച്ചമര്‍ത്താൻ സാധിക്കും. എന്നാൽ അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താൻ സാധിക്കില്ല. ജനാധിപത്യ സംവിധാനത്തെ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നത് മമതാ തിരിച്ചറിയണം. മമതാ സര്‍ക്കാരിന് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രംഗത്തുവരുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിക്കുന്നു.
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുമായി കൈകോര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം തിരിച്ചറിയണം. വിശ്വാസങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ സമീപനമാണ് വ്യക്തമാക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ തൃണമൂൽ സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഹെലികോപ്ടറിനും പശ്ചിമ ബംഗാൾ സർക്കാർ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് സ്വകാര്യ ഹെലിപാഡിലാണ് ഹെലികോപ്ടർ ഇറങ്ങിയത്. യോഗിയുടെ ഹെലികോപ്ടറിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ ജില്ലാ മജിസ്ടേറ്റിൻ്റെ വീടിനു പുറത്ത് പ്രതിഷേധം നടത്തിയിരുന്നു.
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുമായി കൈകോര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം തിരിച്ചറിയണം. വിശ്വാസങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ സമീപനമാണ് വ്യക്തമാക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ തൃണമൂൽ സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഹെലികോപ്ടറിനും പശ്ചിമ ബംഗാൾ സർക്കാർ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് സ്വകാര്യ ഹെലിപാഡിലാണ് ഹെലികോപ്ടർ ഇറങ്ങിയത്. യോഗിയുടെ ഹെലികോപ്ടറിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ ജില്ലാ മജിസ്ടേറ്റിൻ്റെ വീടിനു പുറത്ത് പ്രതിഷേധം നടത്തിയിരുന്നു.