ആപ്പ്ജില്ല

കേന്ദ്രം ക‍ര്‍ഷകരുമായി നടത്തിയ ച‍ര്‍ച്ച പരാജയം; തിങ്കാളാഴ്ച വീണ്ടും ചർച്ച

നിയമം പിൻവലിക്കണമെന്ന ആവശ്യം ഒഴികെയുള്ളവ പരിഗണിക്കാമെന്നാണ് കേന്ദ്രം പറയുന്നത്.

Samayam Malayalam 30 Dec 2020, 8:50 pm
ന്യൂഡൽഹി: കർഷകരുമായി കേന്ദ്രം ഇന്നു നടത്തിയ ചർച്ച പരാജയം. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന പഴയ നിലപാടിലാണ് കർഷകർ.
Samayam Malayalam Farmers Meeting
കേന്ദ്രം കർഷകരുമായി നടത്തിയ ചർച്ച


കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതി ചെയ്യാമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കാതെ യാതൊരു ചർച്ചയ്ക്കുമില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്. നിയമം പിൻവലിക്കുന്നതൊഴികെയുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

'വെറുതേ നാണം കെടുത്തി'; രജനിയുടെ കോലം കത്തിച്ച് ആരാധകർ, പലയിടത്തും അറസ്‌റ്റ്
താങ്ങുവില പിൻവലിക്കില്ലെന്ന് ഉറപ്പു നൽകാമെന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ താങ്ങുവിലയിൽ നിയമം കൊണ്ടുവരണമെന്ന കർഷകരുടെ ആവശ്യം കേന്ദ്രം തള്ളി. 41 കർഷക സംഘടനകളുടെ നേതാക്കളാണ് ഇന്ന് ചർച്ചയിൽ പങ്കെടുത്തത്. ഡിസംബർ എട്ടിന് നടത്തിയ ചർച്ച പരാജയപ്പെട്ടതിനു ശേഷം ഇന്നാണ് കേന്ദ്രം കർഷകരുമായി കൂടിക്കാഴ്ച നടത്തിയത്.

കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ, കേന്ദ്ര വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് കർഷകരുമായി ഇന്ന് ചർച്ചയ്ക്കെത്തിയത്. ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര മന്ത്രി അമിത് ഷായുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്