ജാര്‍ഖണ്ഡ്: ഒരു മുഖ്യമന്ത്രിമാര്‍ക്കും പോലും ഭരണത്തുടര്‍ച്ച ലഭിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ഈ ചരിത്രം തിരുത്തിക്കുറിക്കാനുള്ള പരിശ്രമത്തിലായിരുന്നു മുഖ്യമന്ത്രി രഘുബര്‍ ദാസ്. 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ ജംഷെഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് 70,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവായ രഘുവര് ദാസ് മുഖ്യമന്ത്രി കസേരയിൽ എത്തിയത്.
Also Read: ജാര്‍ഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബിജെപിയ്ക്കെതിരെ മഹാസഖ്യം മുന്നേറുന്നു
2000 ൽ ജാര്‍ഖണ്ഡ് രൂപീകൃതമായശേഷം ഇതുവരെ ആറ് മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. ബാബുലാൽ മറാണ്ടി, അര്ജുൻ മുണ്ട, ഷിബു സോറൻ, മധു കോഡ, ഹേമന്ത് സോറൻ, രഘുബര്‍ ദാസ് എന്നിവരാണ് ജാര്‍ഖണ്ഡിലെ മുൻ മുഖ്യമന്ത്രിമാര്‍. ബിഹാര്‍ സംസ്ഥാനം 2000 നവംബര്‍ 15 ന് വിഭജിച്ചാണ് ജാര്‍ഖണ്ഡ് രൂപീകരിക്കുന്നത്.
Also Read: മംഗളൂരുവിലേക്ക് പോയ പരശുറാം എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം നടന്നതായി സൂചന; അന്വേഷണത്തിൽ ക്ലിപ്പുകൾ വേർപെട്ടതായി കണ്ടെത്തൽ
അതേസമയം മുഖ്യമന്ത്രി രഘുബര്‍ ദാസ് മത്സരിക്കുന്ന ജംഷെഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സരയു ദേവിയാണ് രഘുബര്‍ ദാസിൻ്റെ എതിരാളി. നഗര മേഖലയായ ജംഷെഡ്പൂര്‍ ഈസ്റ്റ് ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായാണ് അറിയിപ്പെടുന്നത്. 1995 മുതൽ രഘുബര്‍ ദാസിൻ്റെ സിറ്റിങ് സീറ്റാണ് ജംഷെഡ്പൂര്‍ ഈസ്റ്റ്.
Also Read: CAA: ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് 29, മഹാസഖ്യത്തിന് 41, എജെഎസ്യുവിന് രണ്ട്, മറ്റുള്ളവര്‍ക്ക് ഒമ്പത് എന്നിങ്ങനെയാണ് ലീഡ് നില. ആകെയുള്ള 81 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പ് കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനിച്ചത്.