മുംബൈ: നരേന്ദ്ര മോദിയുടെ സാമ്പത്തിക സംവരണ ബിൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശിവസേനയുടെ മുഖപത്രം സാമ്നയിൽ ലേഖനം. തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും വിമർശനമുണ്ട്. അതേസമയം പാർലമെന്റിൽ സംവരണത്തെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി രാഷ്ട്രീയ ലാഭം ഉണ്ടാക്കുമെന്നുകരുതിയാണ് ശിവസേനയുടെ നീക്കമെന്നും വിമർശനമുണ്ട്.
സംവരണ ബിൽ പാസായാൽ സുപ്രീംകോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ തമ്പി ദുരൈ ലോക്സഭയിൽ പറഞ്ഞിരുന്നു. ബില്ലിനെതിരായാണ് അണ്ണാ ഡിഎംകെ വോട്ട് രേഖപ്പെടുത്തിയത്. തൃണമൂൽ കോൺഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ്വാദി പാർട്ടിയും സിപിഎമ്മും സാമ്പത്തിക സംവരണ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
മുസ്ലിം ലീഗ്, ആം ആദ്മി പാർടി, ഡിഎംകെ തുടങ്ങിയ പാർട്ടികളിലെ ഏഴുപേർ സംവരണ ബില്ലിന് എതിരായാണ് രാജ്യസഭയിൽ വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ സഭ ബഹിഷ്ക്കരിക്കുകയും ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിൽപ്പെട്ട 10 ശതമാനം പേർക്കാണ് സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ളവർക്കാണ് സംവരണത്തിനുള്ള അർഹത ഉണ്ടായിരിക്കുക. 50 ശതമാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തരുതെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. എന്നാൽ അത് ലംഘിച്ചാണ് കേന്ദ്രസർക്കാർ സംവരണം 60 ശതമാനമായി ഉയർത്താൻ തീരുമാനിച്ചത്.
സംവരണ ബിൽ പാസായാൽ സുപ്രീംകോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ തമ്പി ദുരൈ ലോക്സഭയിൽ പറഞ്ഞിരുന്നു. ബില്ലിനെതിരായാണ് അണ്ണാ ഡിഎംകെ വോട്ട് രേഖപ്പെടുത്തിയത്. തൃണമൂൽ കോൺഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ്വാദി പാർട്ടിയും സിപിഎമ്മും സാമ്പത്തിക സംവരണ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
മുസ്ലിം ലീഗ്, ആം ആദ്മി പാർടി, ഡിഎംകെ തുടങ്ങിയ പാർട്ടികളിലെ ഏഴുപേർ സംവരണ ബില്ലിന് എതിരായാണ് രാജ്യസഭയിൽ വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ സഭ ബഹിഷ്ക്കരിക്കുകയും ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിൽപ്പെട്ട 10 ശതമാനം പേർക്കാണ് സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ളവർക്കാണ് സംവരണത്തിനുള്ള അർഹത ഉണ്ടായിരിക്കുക. 50 ശതമാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തരുതെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. എന്നാൽ അത് ലംഘിച്ചാണ് കേന്ദ്രസർക്കാർ സംവരണം 60 ശതമാനമായി ഉയർത്താൻ തീരുമാനിച്ചത്.