ആപ്പ്ജില്ല

ഇമ്രാൻ ഖാനെ വീഴ്ത്തിയ സന്യാസി ഇനി മുഖ്യമന്ത്രി? സസ്പെൻസ് തുടരുന്നു, രാജസ്ഥാൻ ബിജെപിക്കൊപ്പം

ശക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയെങ്കിലും രാജസ്ഥാനിൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബിജെപി സംസ്പെൻസ് നിലനിർത്തുകയാണ്

Edited byജിബിൻ ജോർജ് | Samayam Malayalam 3 Dec 2023, 9:51 pm

ഹൈലൈറ്റ്:

  • രാജസ്ഥാനിൽ ഭരണം പിടിച്ച് ബിജെപി.
  • കോൺഗ്രസിൻ്റെ കോട്ടകളിൽ കടന്നുകയറി ബിജെപി.
  • അശോക് ഗെലോട്ട് രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam assembly election 2023
മഹന്ത് ബാലക്നാഥ്.
ജയ്പുർ: ഭരണത്തുടർച്ചയെന്ന അശോക് ഗെലോട്ടിൻ്റെ സ്വപ്നങ്ങൾ തർക്ക് ബിജെപി രാജസ്ഥാനിൽ വിജയക്കൊടിനാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ശക്തമായ സംസ്ഥാനത്തുടനീളം ബിജെപിയുടെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. കോൺഗ്രസിൻ്റെ കോട്ടകളിൽ കടന്നുകയറിയാണ് ബിജെപി വിജയം സ്വന്തമാക്കിയത്.
ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമെന്ന് മോദി; ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ഒരു പാർട്ടിക്കും അധികാരത്തുടർച്ച നൽകില്ലെന്ന സംസ്ഥാനത്തിൻ്റെ രീതി ഇത്തവണയും ആവർത്തിച്ചപ്പോൾ 199 നിയമസഭാ മണ്ഡലങ്ങളിൽ 115 സീറ്റുകളിൽ ബിജെപിക്ക് വിജയം സ്വന്തമാക്കാനായി. കോൺഗ്രസ് 69 ഇടത്ത് വിജയിച്ചപ്പോൾ ഭാരത് ആദിവാസി പാർട്ടി 3, ബി എസ്പി 2, രാഷ്ട്രീയ ലോക്ദൾ 1, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി 1, സ്വതന്ത്രർ 8 എന്നിങ്ങനെയാണ് സീറ്റ് നില.


തെരഞ്ഞെടുപ്പ് ഫലം പൂർണമായതോടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജ്ഭവനിലെത്തി ഗവർണർ കൽരാജ് മിശ്രയ്ക്ക് രാജിക്കത്ത് കൈമാറി. തെരഞ്ഞെടുപ്പ് തോൽവി അപ്രതീക്ഷിതമായിരുന്നുവെന്ന് ഗെലോട്ട് പറഞ്ഞു. ജനവിധി അംഗീകരിക്കുന്നു. പദ്ധതികൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇക്കാര്യം സമ്മതിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ മാത്രമാണ് കോൺഗ്രസിന് പ്രതീക്ഷ നൽകാവുന്ന ഫലങ്ങൾ പുറത്തുവന്നത്. പിന്നീടങ്ങോട്ട് ഭരണകക്ഷിയായ കോൺഗ്രസിനെ വ്യക്തമായ ഭൂരിപക്ഷത്തോടെ പിന്നിലാക്കിയുള്ള ബിജെപിയുടെ മുന്നേറ്റമാണ് കാണാനായത്. പാർട്ടിയിലെ പടണപ്പിണക്കവും സച്ചിൻ പൈലറ്റും നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസവുമാണ് സംസ്ഥാനത്ത് കോൺഗ്രസിന് തിരിച്ചടിയായത്. ആഭ്യന്തര പ്രശ്നങ്ങൾ നിലനിന്നെങ്കിലും കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലാണ് ബിജെപിക്ക് നേട്ടമായത്. തെരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ മുഴുവൻ ക്രെഡിറ്റും പ്രചാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പ്രവർത്തകരും നേതാക്കളും ഒരുപോലെ പറയുന്നുണ്ട്.

മുഖ്യമന്ത്രിയാകാൻ ചൗഹാൻ അല്ലെങ്കിൽ മറ്റാര്? പരിഗണനയിൽ ഈ രണ്ടുപേർ, മധ്യപ്രദേശ് തൂത്തുവാരി ബിജെപി
ആരാകും പുതിയ മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബിജെപി ഇപ്പോഴും ബിജെപി സസ്പെൻസ് നിലനിർത്തുകയാണ്. കോൺഗ്രസിൻ്റെ കോട്ടയെന്നറിയപ്പെടുന്ന തിജറയിൽ ഇമ്രാൻ ഖാനെ വീഴ്ത്തിയ മഹന്ത് ബാലക്നാഥിൻ്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. രാജസ്ഥാൻ്റെ യോഗി ആദിത്യനാഥ് എന്നറിയിപ്പെടുന്ന ബാലക്നാഥ് ആത്മീയതയുടെ പാതയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ ബാലക്‌നാഥും നാഥ് സമുദായത്തിൽ നിന്നുള്ള വ്യക്തിയാണ്. അൽവാറിൽ മികച്ച പിന്തുണയും അനുയായികളും അദ്ദേഹത്തിനുണ്ട്. ആറുവയസ്സുള്ളപ്പോൾ അദ്ദേഹം സന്ന്യാസം സ്വീകരിച്ചു. ബാലക്‌നാഥിന് ശേഷം വസുന്ധര രാജെയ്ക്കാണ് കൂടുതൽ സാധ്യത. ഗജേന്ദ്ര സിങ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകളും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

Read Latest National News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്