ആപ്പ്ജില്ല

വലംകൈ നഷ്ടപ്പെടുമോ മമതയ്ക്ക്? തൃണമൂൽ നേതൃത്വവുമായി 'ഇടഞ്ഞ്' മഹുവ മോയിത്ര

ഞാൻ ആരാധിക്കുന്ന കാളി മദ്യവും മാംസവും കഴിക്കുന്നതാണെന്ന് മഹുവ മോയിത്ര. എംപിയെ കൈയ്യൊഴിഞ്ഞ് തൃണമൂൽ കോൺ​ഗ്രസ്. മമതയുടെ അടുത്ത അനുയായിയുടെ ഭാവി എന്താകും.

Samayam Malayalam 6 Jul 2022, 3:26 pm

ഹൈലൈറ്റ്:

  • ഞാൻ ആരാധിക്കുന്ന കാളി മദ്യവും മാംസവും കഴിക്കുന്നതാണെന്ന് മഹുവ മോയിത്ര
  • എംപിയെ കൈയ്യൊഴിഞ്ഞ് തൃണമൂൽ കോൺഗ്രസ്
  • മമതയുടെ അടുത്ത അനുയായിയുടെ ഭാവി എന്താകും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam mahua moitra
മഹുവ മോയിത്ര
കൊൽക്കത്ത: കാളീദേവി പരാമർശത്തിൽ കുടുങ്ങിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. പാർട്ടി നേതാവും എംപിയും മമതാ ബാനർജിയുടെ അടുത്തയാളുമായ മഹുവ മോയിത്ര നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പാർട്ടിയിൽ നിന്നുമുണ്ടായ വിമർശനങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിനെ അൺഫോളോ ചെയ്തതോടെയാണ് പാർട്ടിയിൽ നിന്നും പുറത്തേക്ക് പോകുന്നതായുള്ള റിപ്പോർട്ടുകൾ ഉയരുന്നത്.
Also Read : ദേവസഹായത്തെ വധിച്ചതെന്തിന്? മലയാളി വിശുദ്ധൻ്റെ മരണത്തിൽ രാജകുടുംബം പറയുന്നത് മറ്റൊരു കഥ; മാർപാപ്പയ്ക്ക് കത്തും

സംഭവം ഇങ്ങനെ,

മഹുവ മോയിത്ര ജനങ്ങൾക്കിടയിൽ (Photo/Instagram)

" />
ലീന മണിമേഖലയുടെ കാളി ഡോക്യുമെന്ററിയുടെ വിവാദ പോസ്റ്ററിൽ നടത്തിയ പ്രതികരണമാണ് മഹുവോയുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ വെല്ലുവിളിയായിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ അടക്കം വിവാദം കടുത്തിരുന്നു. പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതാണെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂൽ എംപിയുടെ പരാമർശമുണ്ടായത്.

'തന്നെ സംബന്ധിത്ത് മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ് കാളി' എന്നായിരുന്നു മഹുവയുടെ പ്രതികരണം. നിങ്ങളുടെ ദൈവം എങ്ങനെയാണെന്ന് സങ്കൽപ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. നിങ്ങൾ ഭൂട്ടാനിലേക്കോ സിക്കിമിലേക്കോ പോകൂ, അവർ പൂജയ്ക്കിടയിൽ ദൈവങ്ങൾക്ക് വിസ്കി സമർപ്പിക്കാറുണ്ട്. നിങ്ങൾ ഉത്തർപ്രദേശിലേക്ക് പോയി നോക്കൂ പ്രസാദമായി വിസ്കി നൽകുന്നു. എന്നാൽ, ഇത് മറ്റ് സ്ഥലങ്ങളിൽ ദൈവ നിന്ദയാണെന്നും മൊയ്ത്ര പറഞ്ഞു.

അതേസമയം, മഹുവയുടെ പരാമർശത്തെ അപലപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ട്വിറ്ററിലൂടെയാണ് പാർട്ടിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്. മഹുവയുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും പാർട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ തൃണമൂൽ കോൺഗ്രസ് ശക്തമായ അപലപിക്കുന്നുവെന്നും പാർട്ടി ട്വീറ്റിൽ പറയുന്നു.

പാർട്ടിയുടെ നടപടിക്ക് പിന്നാലെ തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിനെ അൺഫോളോ ചെയ്യുകയും ചെയ്തു. ഇതോടെ, നിലവിൽ മഹുവ പിന്തുടരുന്ന ഏക ട്വിറ്റർ അക്കൗണ്ട് തൃണമൂൽ കോൺഗ്രസ് ചെയർപേഴ്‌സണും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടേത് മാത്രമാണ്.

തീപ്പൊരി നേതാവ്

മഹുവ മോയിത്ര പാർലമെന്റിൽ


പലപ്പോഴും ലോക്സഭയിൽ ബിജെപിക്കെതിരെ തീപ്പൊരി പ്രസംഗങ്ങൾ നടത്തിയാണ് മഹുവ മോയിത്ര ശ്രദ്ധിക്കപ്പെടുന്നത്. ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നും അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാർലമെന്റിലേക്ക് എത്തിയത്. തന്റെ കന്നി പ്രസംഗത്തിലൂടെ തന്നെ ശ്രദ്ധപിടിച്ചുപറ്റുന്നത്.

ബിജെപിക്കെതിരെ ട്വീറ്റുകളിലൂടെയും കടുത്ത വിമർശനമുന്നയിച്ചിരുന്നു. പി എം കെയേഴ്സിലേക്ക് പത്ത് കോടി നൽകിയ ഷവോമിയിൽ നിന്നും 5,551.27 കോടി രൂപ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു എന്നും ട്വീറ്റ് ചെയ്തിരുന്നു.

മമത ബാനർജിയുടെ വളരെ അടുത്ത അനുയായി കൂടിയാണ് ഇവർ എന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഈ വിവാദത്തിന്റെ പുറത്ത് പാർട്ടി വിട്ട് പുറത്ത് പോയാൽ തൃണമൂൽ കോൺഗ്രസിന് കടുത്ത നഷ്ടമാകും ഉണ്ടാകുക.

ബിജെപി ശക്തമായ സ്വാധീനമുറപ്പിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഹിന്ദു വോട്ടുകൾ ഭിന്നിച്ചാൽ അതും പാർട്ടിക്ക് കടുത്ത പ്രതിസന്ധിയാകും ഉണ്ടാകുക.

കേസുമായി ബിജെപി

മഹുവ മോയിത്ര മമതാ ബാനർജിക്കൊപ്പം


തൃണമൂൽ നേതാവിന്റെ കാളി വിരുദ്ധ പരാമർശത്തിൽ ബിജെപി നേതാവ് കേസെടുത്തിട്ടുണ്ട്. ബിജെപി നേതാവായ ജിതൻ ചാറ്റർജിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ഇതിൽ പ്രതികരണവുമായി എംപിയും രംഗത്തുവന്നിട്ടുണ്ട്.

Also Read : സ്വകാര്യ ബസ് ഇല്ലാതാകുന്നു, കെഎസ്ആർടിസി മരണകിടക്കയിൽ; 'സഹകരണ ബസ്' പരീക്ഷിക്കാൻ കേരളം

ബിജെപി മുന്നോട്ട് തന്നെ പോകു, താനൊരു കാളി ഭക്തയാണ്. എനിക്ക് ഒന്നിനേക്കുറിച്ചും ഭയം ഇല്ല. നിങ്ങളുടെ അറിവില്ലായമ്മയോ, നിങ്ങളുടെ ഗുണ്ടകളേയോ, നിങ്ങളുടെ പോലീസിനേയോ. അതിന് പുറമെ, നിങ്ങളുടെ ട്രോളുകളേയോ. സത്യത്തിന് ആരുടേയും ബാക്കപ്പ് ശക്തികളുടെ ആവശ്യമില്ല. എന്നായിരുന്നു മഹുവ മോയിത്രയുടെ ട്വീറ്റ്.

ആര്‍ട്ടിക്കിള്‍ ഷോ

ഇന്ത്യയുടെ സ്പന്ദനങ്ങൾ കൃത്യമായി അറിയാം സമയം മലയാളത്തിലൂടെ. ദേശീയ രാഷ്ട്രീയത്തിന് പുറമെ, രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലെ ഓരോ പ്രാദേശിക രാഷ്ട്രീയ വാർത്തകളും പക്ഷപാദമില്ലാതെ ഇന്ത്യ ന്യൂസ് സെക്ഷനിലൂടെ (India News) അറിയാൻ സാധിക്കും. രാഷ്ട്രീയ വാർത്തകൾക്ക് പുറമെ, സർക്കാരുകൾ ജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്ന പദ്ധതികളും മറ്റ് അടിസ്ഥാന സൗകര്യവികസനത്തേക്കുറിച്ചുള്ള വിവരങ്ങളും ഏറ്റവും പെട്ടെന്ന് വായനക്കാരിലേക്ക് വിവരങ്ങൾ എത്തിക്കാനാകുന്ന തരത്തിലാണ് സമയം മലയാളം (Latest National News) സെക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. മേൽപ്പറഞ്ഞ വാർത്തകൾക്ക് പുറമെ, ബ്രേക്കിങ് സ്വഭാവമുള്ള സംഭവവികാസങ്ങൾ പൊടിപ്പും തൊങ്ങലും ചേർക്കാതെ (Today Malayalam News ) സമ​ഗ്രമായി പഠിച്ച് വിശദമായ ആർട്ടിക്കളുളാണ് നൽകുക. രാഷ്ട്രീയ സ്വഭാവമുള്ള വാർത്തകൾക്ക് പുറമെ, രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങളും മറ്റും ആധികാരികതയോടെ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വേ​ഗത എന്നതിനേക്കാൾ സമ​ഗ്രത എന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെ വിശദമായി പഠിച്ചതിന് ശേഷമായിരിക്കും സമയം മലയാളം ഓരോ വാർത്തയും വായനക്കാരനിലേക്ക് എത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാ പ്രധാനപ്പെട്ട വാർത്തകളും (Malayalam India News) നിങ്ങൾക്ക് അറിയാൻ താത്പര്യമുള്ള വിഷയങ്ങളും ഈ വാർത്താ പോർട്ടലിലൂടെ ലഭ്യമാകും. വാർത്തകൾക്ക് പുറമെ വാർത്തകളുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യുന്ന വീഡിയോകളും അനുബന്ധ വിവരങ്ങളും ഈ സെക്ഷനിൽ ലഭ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വാർത്തകളും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളേക്കുറിച്ചും വിശദമായ വാർത്തകളും പഠനങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്. സൗത്ത് റൗണ്ടപ്പ്, റോഡ് ടു ഫ്യൂച്ചർ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കോർട്ട് റൂം തുടങ്ങിയ വിശകലന പരിപാടികളും സമയം മലയാളത്തിന്റെ ഭാ​ഗമായി ചെയ്യുന്നുണ്ട്." with "സിനിമ, ടെലിവിഷന്‍ മേഖലകളിലെ പുതുപുത്തന്‍ വിശേഷങ്ങളും വാര്‍ത്തകളും, മൂവി റിവ്യൂകളും കൃത്യമായി വസ്തുനിഷ്ഠതയോടെ അവതരിപ്പിക്കുന്നു. താരങ്ങളുടെ ഫോട്ടോ ഷൂട്ടുകള്‍ ഉള്‍പ്പെടുത്തി ഫോട്ടോ ഗ്യാലറിയും കാണാനാവും. താരങ്ങളുടെ അഭിമുഖങ്ങളും, സ്‌പെഷല്‍ സ്്‌റ്റോറികളും, വിശേഷ ദിനങ്ങളുമെല്ലാം അറിയാനും സാധിക്കും
ട്രെൻഡിങ്