ആപ്പ്ജില്ല

'ഇനി വേണ്ടത് സമയവും സാവകാശവും'; ആരാണ് സഫൂറ സര്‍ഗര്‍?; എന്തിന് തിഹാര്‍ ജയിലില്‍ പോയി?

രണ്ടര മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സഫൂറ ജയില്‍ മോചിതയാകുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ സഫൂറക്ക് പങ്കുണ്ടെന്നാണ് ആരോപണം

Samayam Malayalam 26 Jun 2020, 1:01 pm
ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി സഫൂറ സർഗാർ തിഹാർ ജയിലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മോചിതയായത്. രണ്ടര മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സഫൂറ ജയില്‍ മോചിതയാകുന്നത്. രണ്ടുമാസത്തോളം ജയിലില്‍ താമസിച്ച തന്‍റെ ആരോഗ്യവും ജീവിതവും സാധാരണ നിലയിലേക്ക് മാറാന്‍ സമയം ആവശ്യമാണെന്ന് സഫൂറ പറഞ്ഞു.തനിക്കൊപ്പം കൂടെ നിന്ന എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു.
Samayam Malayalam സഫൂറ


ഡല്‍ഹി ഹൈക്കോടതിയാണ് സഫൂറക്ക് ജാമ്യം അനുവദിച്ചത്. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ കോടതിയുടെ അനുമതി വാങ്ങണം.15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജറാകണം തുടങ്ങിയ നിബന്ധനകള്‍ വെച്ചായിരുന്നു അവര്‍ക്ക് ജ്യാമം നല്‍കിയത്.

Also Read: കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലി വേണം; സര്‍ക്കാരിന് എതിരെ ഹര്‍ജി സുപ്രീംകോടതിയില്‍

ജാമിഅ മില്ലിയ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ സഫൂറ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പത്തിനാണ് സഫൂറയെ ജയിലില്‍ അടക്കുന്നത്. അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്നു സഫൂറ. യു.എ.പി.എ ചുമത്തിയായിരുന്നു 27കാരിയായ സഫൂറയെ ജയിലില്‍ അടച്ചത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ ജാമിഅ മില്ലിയ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ സഫൂറക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് അവരെ പോലീസ് അറസ്റ്റ് ചെയ്തത്.




സർവ്വശക്തനോടും ഇന്ത്യക്കകത്തും പുറത്തും എനിക്കുവേണ്ടി സംസാരിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന്
ജയിൽ മോചിതനായ ശേഷം സഫൂറ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കേസ് അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിനെ സ്വാധീനത്തിനോ തടസ്സമുണ്ടാക്കാനോ ഇടപെടാനോ കഴിയില്ലെന്നും കോടതി പറഞ്ഞു. സഫൂറയുടെ ജാമ്യാപേക്ഷ ജൂൺ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. പിന്നീടാണ് ഇവര്‍ ഹൈക്കോടതി സമീപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്