ആപ്പ്ജില്ല

യുപിയിൽ കാട്ടുനിയമം നടപ്പാക്കുന്നത് എന്തുകൊണ്ടെന്ന് മായാവതി

പശുനിന്റെ പേരിൽ പോലീസ് ഓഫീസറെ ജനക്കൂട്ടം കൊലപ്പെടുത്തിയതിനു പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.

Samayam Malayalam 4 Dec 2018, 4:23 pm
മുഹമ്മദ് അഖ്ലാക്കിന്റെ കൊലപാതകം അന്വേഷിച്ചിരുന്ന പോലീസ് ഓഫീസർ സുബോധ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെതിരെ തുറന്നടിച്ച് ബിഎസ്പി നേതാവ് മായാവതി. ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നതിന് ബിജെപിയാണ് ഉത്തരവാദിയെന്ന് അവർ പറഞ്ഞു. ഉത്തർ പ്രദേശിൽ എന്തുകൊണ്ടാണ് കാട്ടുനിയമം നടപ്പാക്കുന്നതെന്നും അവർ ചോദിച്ചു.
Samayam Malayalam Mayawati


സംഭവത്തിൽ രണ്ട് ദിവസത്തിനുള്ള റിപ്പ്ർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. 40 ലക്ഷം രൂപ ഭാര്യയ്ക്കും 10 ലക്ഷം രൂപ മാതാപിതാക്കൾക്കും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും ആദിത്യനാഥ് പ്രഖ്യാപിച്ചു. നാല് പേരെയാണ് സുബോധ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സുബോധിന് കൊല്ലപ്പെട്ടതിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായും പോലീസിന്റെ ഭാഗത്തുനിന്നും ഗൂഢാലോചന ഉണ്ടായതായും തങ്ങൾക്ക് പണം വേണ്ടെന്നും സുബോധിന്റെ സഹോദരി പറഞ്ഞു. മുഖ്യമന്ത്രി പശു പശു എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സുബോധിന്റെ സഹോദരി പറഞ്ഞു.

കൊല്ലപ്പെട്ട സുബോധ് കുമാറിന്റെ സർവ്വീസ് തോക്കും മൊബൈൽ ഫോണും നഷ്ടമായിരുന്നു. സുബോധ് കുമാറിന്റെ തലയ്ക്കാണ് വെടിയേറ്റത്. അഖ്ലാക്ക് കേസ് അന്വേഷിച്ചിരുന്നതിനാൽ കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് സംശയിക്കുന്നു. ബുലന്ദ്ഷഹറിനടുത്ത ഗ്രാമമായ മഹവ് ഗ്രാമത്തിൽ പശുവിന്റെ ശരീരാവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്നാണ് കലാപം ഉണ്ടായത്. ബജ്രംഗ്ദൾ നേതാവ് യോഗേഷ് രാജാണ് കലാപത്തിനു പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്