മുംബൈ: വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ബോളിവുഡ് നടിയെ പിൻസീറ്റിലിരുന്ന യാത്രക്കാരൻ ഉപദ്രവിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ആരോപണ വിധേയൻ്റെ ഭാര്യ രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട് വികാസ് സച്ദേവ് എന്ന മുപ്പത്തിയൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളുടെ ഭാര്യ വിശദീകരണവുമായി എത്തിയത്.
'എൻ്റെ ഭർത്താവ് നിരപരാധിയാണ്. ഉപദ്രവിക്കണം അദ്ദേഹം വിചാരിച്ചിട്ട് ഉണ്ടായിരുന്നില്ല. കുടുംബത്തിൽ ഒരു മരണം ഉണ്ടായിരുന്നു. അദ്ദേഹം അതിനു പോയതായിരുന്നു. കഴിഞ്ഞ 24 മണിക്കൂർ അദ്ദേഹം ഉറങ്ങിയിരുന്നില്ല. തന്നെ ബുദ്ധിമുട്ടിരിക്കരുത് എന്നും ഉറങ്ങണം എന്നും ക്രൂവിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ കാല് കൈപ്പിടിയിൽ ആയിരുന്നു. പക്ഷേ, ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല.' - വികാസിൻ്റെ ഭാര്യ പറഞ്ഞു.
'ആ കുട്ടിയുടെ ഭാഗത്തു നിന്ന് പെട്ടെന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. തെറ്റിദ്ധാരണയുടെ പുറത്താണ്
ആ കുട്ടി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹം ഒരു കുടുംബസ്ഥനാണ്. ഇത്തരമൊരു കാര്യം അദ്ദേഹം ഒരിക്കലും ചെയ്തില്ല. ഞങ്ങൾക്ക് നീതി വേണം' - വികാസിൻ്റെ ഭാര്യ വാർത്ത ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.
ഇതിനിടെ, വികാസ് സച്ദേവിനെ ഡിസംബർ 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞദിവസം ഡൽഹി - മുംബൈ വിമാനയാത്രയ്ക്കിടെ സഹയാത്രികൻ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ആയിരുന്നു യുവനടി പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെ ആയിരുന്നു അവർ കാര്യങ്ങൾ വ്യക്തമാക്കിയത്.