ചെന്നൈ: സ്ത്രീകൾ കുളിക്കുന്നതും തെരുവിലൂടെ നടന്ന് പോകുന്നതും മൊബൈലിൽ പകർത്തുന്നത് ശീലമാക്കിയ ഭർത്താവിനെതിരെ പോലീസിൽ പരാതിയുമായി ഭാര്യ. ചെന്നൈ വാഷർമെൻപേട്ടിലാണ് സംഭവം. ഭർത്താവിന്റെ സ്വഭാവം മനസിലാക്കിയ ഭാര്യ ഇതുസംബന്ധിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പീഡന കുറ്റങ്ങൾ ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ സഹോദരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഭർത്താവ് ഫോണിൽ പകർത്തിയെന്ന് അറിഞ്ഞതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. താൻ അടുത്തുചെല്ലുമ്പോഴെല്ലാം ഭർത്താവ് ഫോൺ ഓഫ് ചെയ്യുന്നത് പതിവാക്കിയതോടെയാണ് യുവതിയ്ക്ക് ഇയാളുടെ സ്വഭാവത്തിൽ സംശയം തോന്നിയത്. തുടർന്ന് ഫോൺ എടുത്ത് പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.
Also Read : 4847 കോടി, രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; കോണ്‍ഗ്രസ് മൂന്നാമത്
ഭർത്താവിന്റെ ഫോൺ പരിശോധിച്ച യുവതി തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ ഫോണിൽ കണ്ടതോടെ ഞെട്ടിത്തരിക്കുകയായിരുന്നു. ഇതോടെ ഇവർ ഭർത്താവിനെ ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിക്കുകയായിരുന്നു. ഇതോടെ ഇയാളുടെ ഫോൺ കൈക്കലാക്കിയ യുവതി വീഡിയോ ക്ലിപ്പുകൾ ഉയർത്തിക്കാട്ടി ചോദ്യം ആവർത്തിച്ചതോടെ, ഭർത്താവ് എല്ലം തുറന്ന് പറയുകയായിരുന്നു.
Also Read : 'പാചകത്തിന് ബ്രാഹ്മണര്‍'; ദേവസ്വത്തിന്റെ പരസ്യം റദ്ദാക്കിയെന്ന് മന്ത്രി
സ്ത്രീകള്‍ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തിയതെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു. സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങളും, തെരുവിലൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളും ഉണ്ടെന്ന് മനസിലാക്കിയ യുവതി ഭർത്താവിന്റെ സ്വഭാവത്തെക്കുറിച്ച് പോലസിൽ പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Also Read : 4847 കോടി, രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; കോണ്‍ഗ്രസ് മൂന്നാമത്
ഭർത്താവിന്റെ ഫോൺ പരിശോധിച്ച യുവതി തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ ഫോണിൽ കണ്ടതോടെ ഞെട്ടിത്തരിക്കുകയായിരുന്നു. ഇതോടെ ഇവർ ഭർത്താവിനെ ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിക്കുകയായിരുന്നു. ഇതോടെ ഇയാളുടെ ഫോൺ കൈക്കലാക്കിയ യുവതി വീഡിയോ ക്ലിപ്പുകൾ ഉയർത്തിക്കാട്ടി ചോദ്യം ആവർത്തിച്ചതോടെ, ഭർത്താവ് എല്ലം തുറന്ന് പറയുകയായിരുന്നു.
Also Read : 'പാചകത്തിന് ബ്രാഹ്മണര്‍'; ദേവസ്വത്തിന്റെ പരസ്യം റദ്ദാക്കിയെന്ന് മന്ത്രി
സ്ത്രീകള്‍ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തിയതെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു. സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങളും, തെരുവിലൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളും ഉണ്ടെന്ന് മനസിലാക്കിയ യുവതി ഭർത്താവിന്റെ സ്വഭാവത്തെക്കുറിച്ച് പോലസിൽ പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.