ബെംഗളുരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബസവരാജ് ബൊമ്മെയെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. 2023ൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബിജെപി നിർണ്ണായക നീക്കം നടത്തുന്നത്. ബസവരാജ് ബൊമ്മെ അധികാരമേറ്റടുത്തതിനു പിന്നാലെ സംസ്ഥാനത്ത് നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്. ഇതിൽ കേന്ദ്ര നേതൃത്വം അതൃപ്തരാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Also Read: 'നിർബന്ധിത വാക്സിനേഷൻ വേണ്ട'; നിരസിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി
കർണാടകയിൽ അടുത്തകാലത്ത് ഉടലെടുത്ത വിവാദങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തരിച്ചടിക്കുമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിൽ നടത്തുന്ന സന്ദർശനം ഇത് മുൻകൂട്ടി കണ്ടാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മന്ത്രിസഭാ വികസനവും ഉണ്ടായേക്കാം.
സംസ്ഥാനത്തെ നേതൃത്വത്തിൽ സമൂലമായ മാറ്റം വരുത്താനുള്ള കരുത്ത് ബിജെപിക്കുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബി എൽ സന്തോഷ് പറഞ്ഞു. മറ്റുചില പാർട്ടികൾക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്ത മാറ്റം വരുത്താൻ ബിജെപിക്ക് കഴിയും. എന്നാൽ എല്ലാ സ്ഥാനങ്ങളിലും മാറ്റം ഉണ്ടാകില്ല. ഗുജറാത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എല്ലാ കാബിനറ്റ് അംഗങ്ങളെയും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
Also Read: '56 ഇഞ്ച് ഭീരുത്വം, സ്ത്രീയെ ഉപയോഗിച്ച് കള്ളക്കേസ്'; അറസ്റ്റിന് പിന്നിൽ പ്രധാന മന്ത്രിയുടെ ഓഫീസെന്ന് ജിഗ്നേഷ് മേവാനി
സ്ഥാനമാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തയ്യാറായിട്ടില്ല. എങ്കിലും അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ വിജയ്രൂപാണി ഉൾപ്പെടെയുള്ളവരെ മാറ്റി മന്ത്രിസഭ പുഃനസംഘടിപ്പിച്ചതുപോലെ കർണാടകയിലും പുഃനസംഘടന ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കർണാടകയിൽ അടുത്തകാലത്ത് ഉടലെടുത്ത വിവാദങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തരിച്ചടിക്കുമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിൽ നടത്തുന്ന സന്ദർശനം ഇത് മുൻകൂട്ടി കണ്ടാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മന്ത്രിസഭാ വികസനവും ഉണ്ടായേക്കാം.
സംസ്ഥാനത്തെ നേതൃത്വത്തിൽ സമൂലമായ മാറ്റം വരുത്താനുള്ള കരുത്ത് ബിജെപിക്കുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബി എൽ സന്തോഷ് പറഞ്ഞു. മറ്റുചില പാർട്ടികൾക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്ത മാറ്റം വരുത്താൻ ബിജെപിക്ക് കഴിയും. എന്നാൽ എല്ലാ സ്ഥാനങ്ങളിലും മാറ്റം ഉണ്ടാകില്ല. ഗുജറാത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എല്ലാ കാബിനറ്റ് അംഗങ്ങളെയും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
Also Read: '56 ഇഞ്ച് ഭീരുത്വം, സ്ത്രീയെ ഉപയോഗിച്ച് കള്ളക്കേസ്'; അറസ്റ്റിന് പിന്നിൽ പ്രധാന മന്ത്രിയുടെ ഓഫീസെന്ന് ജിഗ്നേഷ് മേവാനി
സ്ഥാനമാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തയ്യാറായിട്ടില്ല. എങ്കിലും അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ വിജയ്രൂപാണി ഉൾപ്പെടെയുള്ളവരെ മാറ്റി മന്ത്രിസഭ പുഃനസംഘടിപ്പിച്ചതുപോലെ കർണാടകയിലും പുഃനസംഘടന ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.