ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ നവജ്യോത് സിങ് സിദ്ദുവിന്റെ തോൽവി ഉറപ്പാക്കുമെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. സിദ്ദുവിനെതിരെ സ്ഥാനാർത്ഥിയെ നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. തോൽവി ഉറപ്പാക്കുന്നതിനായി എന്ത് ത്യാഗവും സഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ദു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ പഞ്ചാബിൽ കോൺഗ്രസ് രണ്ടക്കം കാണില്ല. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എന്റെ കുട്ടികളാണ്. അവർക്ക് പ്രവർത്തന പരിചയം ഇല്ല. ഇരുവരേയും വഴിതെറ്റിക്കുന്നത് ഉപദേശകരാണ്. മൂന്ന് ആഴ്ച മുമ്പ് രാജി വെയ്ക്കാൻ സന്നദ്ധനാണെന്ന് സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ പദവിയിൽ തുടരാനാണ് അവർ നിർദ്ദേശിച്ചത്. ഒടുവിൽ തന്നെ അപമാനിച്ച് ഇറക്കിവിട്ടെന്നും അമരീന്ദർ പറഞ്ഞു.
സിദ്ദുവിനെ മന്ത്രിയാക്കാനുള്ള നീക്കത്തെ താൻ എതിർത്തിരുന്നു. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകും. മന്ത്രിയായിരുന്നപ്പോൾ സ്വന്തം വകുപ്പ് പോലും നല്ല നിലയിൽ കൊണ്ടുപോകാതിരുന്ന സിദ്ദു ഒരു ക്യാബിനറ്റിനെ എങ്ങനെ നയിക്കുമെന്നും അമരീന്ദർ പ്രസ്താവനയിൽ ചോദിച്ചു. അമരീന്ദറിന്റെ ഓഫീസാണ് പ്രസ്താവന പുറത്തുവിട്ടത്.
രാഷ്ട്രീയം വിടുന്നുവെന്ന അഭ്യൂഹങ്ങളോടും അമരീന്ദർ പ്രതികരിച്ചു. വിജയത്തിനു ശേഷം രാഷ്ട്രീയം വിടാൻ തയ്യാറാണ്. പരാജയപ്പെട്ട് രാഷ്ട്രീയം വിടാൻ ഒരിക്കലും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് നേതൃത്വം അമരീന്ദർ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം എംഎൽഎമാരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു അമരീന്ദർ സിങ്ങിന്റെ രാജി.
സിദ്ദു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ പഞ്ചാബിൽ കോൺഗ്രസ് രണ്ടക്കം കാണില്ല. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എന്റെ കുട്ടികളാണ്. അവർക്ക് പ്രവർത്തന പരിചയം ഇല്ല. ഇരുവരേയും വഴിതെറ്റിക്കുന്നത് ഉപദേശകരാണ്. മൂന്ന് ആഴ്ച മുമ്പ് രാജി വെയ്ക്കാൻ സന്നദ്ധനാണെന്ന് സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ പദവിയിൽ തുടരാനാണ് അവർ നിർദ്ദേശിച്ചത്. ഒടുവിൽ തന്നെ അപമാനിച്ച് ഇറക്കിവിട്ടെന്നും അമരീന്ദർ പറഞ്ഞു.
സിദ്ദുവിനെ മന്ത്രിയാക്കാനുള്ള നീക്കത്തെ താൻ എതിർത്തിരുന്നു. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകും. മന്ത്രിയായിരുന്നപ്പോൾ സ്വന്തം വകുപ്പ് പോലും നല്ല നിലയിൽ കൊണ്ടുപോകാതിരുന്ന സിദ്ദു ഒരു ക്യാബിനറ്റിനെ എങ്ങനെ നയിക്കുമെന്നും അമരീന്ദർ പ്രസ്താവനയിൽ ചോദിച്ചു. അമരീന്ദറിന്റെ ഓഫീസാണ് പ്രസ്താവന പുറത്തുവിട്ടത്.
രാഷ്ട്രീയം വിടുന്നുവെന്ന അഭ്യൂഹങ്ങളോടും അമരീന്ദർ പ്രതികരിച്ചു. വിജയത്തിനു ശേഷം രാഷ്ട്രീയം വിടാൻ തയ്യാറാണ്. പരാജയപ്പെട്ട് രാഷ്ട്രീയം വിടാൻ ഒരിക്കലും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് നേതൃത്വം അമരീന്ദർ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം എംഎൽഎമാരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു അമരീന്ദർ സിങ്ങിന്റെ രാജി.