ആപ്പ്ജില്ല

ബെംഗളൂരു കലാപം: അക്രമികൾക്കെതിരെ യുഎപിഎയും ഗുണ്ട ആക്‌ടും, നഷ്‌ടപരിഹാരം ഈടാക്കുമെന്ന് യെദ്യൂരപ്പ സർക്കാർ

കലാപകാരികള്‍ നശിപ്പിച്ച പൊതു - സ്വകാര്യ മുതലുകളുടെ കണക്കുകൾ ശേഖരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമികൾക്കെതിരെ യുഎപിഎയും ഗുണ്ട ആക്‌ടും ചുമത്തുന്നത്

Samayam Malayalam 17 Aug 2020, 6:46 pm
ബെംഗളൂരു: ഫേസ്‌ബുക്ക് പോസ്‌റ്റിനെ തുടർന്ന് ബെംഗളൂരുവിൽ നടന്ന ആക്രമണത്തിൽ കലാപകാരികള്‍ നശിപ്പിച്ച പൊതുമുതലിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തി കലാപകാരികളിൽ നിന്നും നാശനഷ്‌ടങ്ങളുടെ തുക ഈടാക്കുമെന്ന് കർണാടക സർക്കാർ. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam കത്തി നശിച്ച വാഹനങ്ങൾ
കത്തി നശിച്ച വാഹനങ്ങൾ


Also Read: ബാരാമുള്ളയിൽ തീവ്രവാദി ആക്രമണം: മൂന്ന് സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു

കെജി ഹള്ളി, ഡിജി ഹള്ളി എന്നിവിടങ്ങളില്‍ കലാപകാരികള്‍ നശിപ്പിച്ച പൊതു - സ്വകാര്യ മുതലുകളുടെ കണക്കുകൾ ശേഖരിക്കും. ഈ തുകആക്രമം നടത്തിയവരിൽ നിന്നും ഈടാക്കും. ക്ലെയിം കമ്മീഷണര്‍മാരെ നിയമിക്കാനുള്ള അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും സർക്കാർ അറിയിച്ചു. അക്രമികള്‍ക്കെതിരെ യുഎപിഎ നിയമവും ആവശ്യമെങ്കില്‍ ഗുണ്ടാ ആക്ടും ചുമത്തുമെന്ന് യെദ്യൂരപ്പ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.


ഇതുവരെ 340 പേർ അറസ്‌റ്റിലായ കലാപത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പോലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചത്. യുഎപിഎ, ഗുണ്ട ആക്‌ട് എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് സർക്കാർ തീരുമാനം. കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ വകുപ്പുകൾ ചുമത്തുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനം സ്വീകരിക്കും. വ്യാപക അക്രമം നടന്ന കലാപം പൂർണമായി കെട്ടടങ്ങാത്ത സാഹചര്യത്തിൽ ഓഗസ്‌റ്റ് 18വരെ നിരോധനാജ്ഞ നീട്ടി.

Also Read: ഒഴുക്കിൽ പെടാതെ മരത്തിൽ പിടിച്ചു കിടന്നത് 12 മണിക്കൂർ; രക്ഷകരായത് എയർഫോഴ്സ്

ഡിജെ ഹള്ളിയിലുണ്ടായ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമിയുദ്ദീൻ എന്നയാളെ അറസ്‌റ്റ് ചെയ്‌തതായി ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ വ്യക്തമാക്കി. ഇയാളെ കസ്‌റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അറസ്‌റ്റിലാകുന്നവരുടെ എണ്ണം വർധിക്കുകയാണ്.
അറസ്‌റ്റ് ഉൾപ്പെടെയുള്ള കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് അന്വേഷണ സംഘം നൽകുന്നത്. ഡിജെ ഹള്ളി, കെജി ഹള്ളി പ്രദേശങ്ങളിലെ ആക്രമണങ്ങളിൽ അറുപതിലധികം പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്