ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ദൈവത്തിന്റെ ചില പ്രവൃത്തികളാണെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സര്‍ക്കാരിന്റെ തെറ്റായ നടത്തിപ്പ് വിശദീകരിക്കണമെന്ന് ദേവദൂതയെന്ന നിലയില്‍ നിര്‍മ്മല സീതാരാമന് ഉത്തരം നല്‍കാമോയെന്ന് ചിദംബരം ട്വിറ്ററിലൂടെ ചോദിച്ചു.
Also Read: കുറവില്ലാതെ കൊവിഡ്; 34 ലക്ഷം കടന്ന് രോഗബാധ, 76,000 ത്തിലധികം രോഗികള്‍
'മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കില്‍ കൊവിഡ് ഇന്ത്യയെ ബാധിക്കുന്നതിന് മുമ്പ് 2017- 18, 2018- 19, 2019- 20 എന്നീ കാലയളവില്‍ സമ്പദ് വ്യവസ്ഥയുടെ ദുരുപയോഗം എങ്ങനെ വിവരിക്കും? ദേവദൂതയെന്ന നിലയില്‍ നിര്‍മ്മല സീതാരാമന് ഉത്തരം നല്‍കാമോ?', ചിദംബരം ട്വീറ്റ് ചെയ്തു.
Also Read: എന്താണ് 'ഒരു രാജ്യം ഒറ്റ വോട്ടര്‍ പട്ടിക'? പുതിയ ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്രം, സംസ്ഥാനങ്ങളുമായി ചർച്ച നടത്തും
രാജ്യത്തെ ത്രൈമാസ ജിഡിപി വളര്‍ച്ചാ നിരക്കില്‍ ക്രമാനുഗതമായ ഇടിവ് ഉണ്ടായതായി ചിദംബരവും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നു. 2018- 19 രണ്ടാം പാദത്തിലെ 7.1 ശതമാനത്തില്‍ നിന്ന് 2019- 20 ല്‍ നാലാം പാദത്തില്‍ 3.1 ശതമാനമായി.
Also Read: വിരാട് മ്യൂസിയമായില്ല; പൊളിച്ച് ഇരുമ്പ് വിലയ്ക്ക് വിൽക്കും, കപ്പൽ മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക്
2019- 20 പാദത്തില്‍ ജനുവരി- മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമാണെന്ന് മെയില്‍ ചിദംബരം വ്യക്തമാക്കിയിരുന്നു. ജിഎസ്ടി ശേഖരണത്തിലെ കുറവ് പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നല്കിയ രണ്ട് ഓപ്ഷനുകളും സ്വീകാര്യമല്ലെന്ന് ചിദംബരം തന്റെ ട്വീറ്റില്‍ സൂചിപ്പിച്ചു.
കൊവിഡിന്റെ രൂപത്തില്‍ ദൈവത്തിന്റെ അസാധാരണമായ പ്രവൃത്തിയെയാണ് സാമ്പത്തിക രംഗം നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് നിര്‍മ്മല സീതാരാമന് പറഞ്ഞത്. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്നും ധനമന്ത്രി പറഞ്ഞു.
Also Read: കുറവില്ലാതെ കൊവിഡ്; 34 ലക്ഷം കടന്ന് രോഗബാധ, 76,000 ത്തിലധികം രോഗികള്‍
'മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കില്‍ കൊവിഡ് ഇന്ത്യയെ ബാധിക്കുന്നതിന് മുമ്പ് 2017- 18, 2018- 19, 2019- 20 എന്നീ കാലയളവില്‍ സമ്പദ് വ്യവസ്ഥയുടെ ദുരുപയോഗം എങ്ങനെ വിവരിക്കും? ദേവദൂതയെന്ന നിലയില്‍ നിര്‍മ്മല സീതാരാമന് ഉത്തരം നല്‍കാമോ?', ചിദംബരം ട്വീറ്റ് ചെയ്തു.
Also Read: എന്താണ് 'ഒരു രാജ്യം ഒറ്റ വോട്ടര്‍ പട്ടിക'? പുതിയ ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്രം, സംസ്ഥാനങ്ങളുമായി ചർച്ച നടത്തും
രാജ്യത്തെ ത്രൈമാസ ജിഡിപി വളര്‍ച്ചാ നിരക്കില്‍ ക്രമാനുഗതമായ ഇടിവ് ഉണ്ടായതായി ചിദംബരവും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നു. 2018- 19 രണ്ടാം പാദത്തിലെ 7.1 ശതമാനത്തില്‍ നിന്ന് 2019- 20 ല്‍ നാലാം പാദത്തില്‍ 3.1 ശതമാനമായി.
Also Read: വിരാട് മ്യൂസിയമായില്ല; പൊളിച്ച് ഇരുമ്പ് വിലയ്ക്ക് വിൽക്കും, കപ്പൽ മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക്
2019- 20 പാദത്തില്‍ ജനുവരി- മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമാണെന്ന് മെയില്‍ ചിദംബരം വ്യക്തമാക്കിയിരുന്നു. ജിഎസ്ടി ശേഖരണത്തിലെ കുറവ് പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നല്കിയ രണ്ട് ഓപ്ഷനുകളും സ്വീകാര്യമല്ലെന്ന് ചിദംബരം തന്റെ ട്വീറ്റില്‍ സൂചിപ്പിച്ചു.
കൊവിഡിന്റെ രൂപത്തില്‍ ദൈവത്തിന്റെ അസാധാരണമായ പ്രവൃത്തിയെയാണ് സാമ്പത്തിക രംഗം നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് നിര്‍മ്മല സീതാരാമന് പറഞ്ഞത്. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്നും ധനമന്ത്രി പറഞ്ഞു.