ആപ്പ്ജില്ല

'രാമക്ഷേത്രം പണിതോട്ടെ'; കോണ്‍ഗ്രസ് മാറ്റുന്നത് 27 വര്‍ഷത്തെ നിലപാട്

കോണ്‍ഗ്രസ് പാര്‍ട്ടി അയോധ്യ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കുമ്പോള്‍ അവരുടെ 27 വര്‍ഷം പഴക്കമുള്ള നിലപാട് കൂടിയാണ് മാറുന്നത്. വിധി പ്രസ്‍താവത്തിന് പിന്നാലെ തങ്ങള്‍ വിധിയെ അനുകൂലിക്കുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

Samayam Malayalam 10 Nov 2019, 1:54 pm
Samayam Malayalam New Delhi: Congress President Sonia Gandhi and party leader Rahul Gandhi during ...
രാഹുൽ ഗാന്ധി, കോൺഗ്രസ് വർക്കിങ് പ്രസിഡണ്ട് സോണിയ ഗാന്ധിക്കൊപ്പം

ന്യൂഡല്‍ഹി: സുപ്രീംകോടതി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള വിധി പ്രസ്‍താവിച്ചതിന് പിന്നാലെ തീരുമാനം അംഗീകരിക്കുന്നു എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമാണ് തങ്ങള്‍ എന്നാണ് കോൺഗ്രസ് വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Also Read: അയോധ്യവിധി: സുപ്രീംകോടതിയിൽ നടന്നത്?

1992ല്‍ ബാബ്‍റി മസ്‍ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം കോൺഗ്രസ് ആദ്യമായാണ് ക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായി സംസാരിക്കുന്നത്. ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിന് ബദലായി ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചാണ് കോൺഗ്രസ് പ്രസ്‍താവനകള്‍ നടത്തിയിരുന്നത്.

1992 ഡിസംബര്‍ ആറിന് തീവ്ര ഹിന്ദുത്വവാദികള്‍ ബാബ്‍റി മസ്‍ജിദ് പൊളിച്ചതിന് ശേഷം തര്‍ക്കഭൂമിയില്‍ പള്ളി പുനര്‍ നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് കോൺഗ്രസ് വാക്കുനല്‍കിയിരുന്നു. ഇത് തിരുത്തുകയാണ് ഇന്നലത്തെ നിലപാടിലൂടെ കോൺഗ്രസ്.

Also Read: എന്താണ് അയോധ്യ കേസ് വിധി?; നിങ്ങളറിയേണ്ട വസ്‍തുതകള്‍

പിവി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ബാബ്‍റി പള്ളി പൊളിച്ചത്. ബാബ്‍റി വിശ്വാസികള്‍ക്ക് കോൺഗ്രസ് വാക്കുനല്‍കിയെങ്കിലും കേസിനോ സാമുദായിക ധ്രുവീകരണം പേടിച്ച് സഹായത്തിനോ കോൺഗ്രസ് നിന്നില്ല. ഹിന്ദുത്വ ശക്തമായപ്പോഴും അടല്‍ ബിഹാരി വാജ്‍പയ്‍ ബിജെപിയില്‍ നിന്ന് പ്രധാനമന്ത്രിയായപ്പോഴും കോൺഗ്രസ് നിലപാട് കോടതി അയോധ്യയില്‍ തീരുമാനം എടുക്കട്ടെ എന്നതായിരുന്നു.

Also Read: മസ്‍ജിദിനുള്ള സ്ഥലം തര്‍ക്കഭൂമിക്ക് അകലെ

പള്ളി പൊളിക്കലിന് ശേഷമുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് കോൺഗ്രസിനെ കുഴക്കിയത്. എന്നാല്‍ അധികം വൈകാതെ കോൺഗ്രസിന് മുസ്ലീം വിശ്വാസികളുടെ വോട്ടും പിന്തുണയും നഷ്‍ടമായി. ഉത്തര്‍പ്രദേശില്‍ കോൺഗ്രസ് നിലയില്ലാക്കയത്തിലായി.

മോദി രണ്ട് തവണ അധികാരത്തില്‍ എത്തിയപ്പോഴും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോഴും അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റപ്പോഴും കോൺഗ്രസ് പകച്ചുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അയോധ്യ വിധിയിലൂടെ തീര്‍ത്തും ദുര്‍ബലമാണ് കോൺഗ്രസ് പ്രതിരോധം.

Also Read: 'അയോധ്യ വിധി മാനിക്കുന്നു, പക്ഷേ തൃപ്തരല്ല'

ഇതേ അമര്‍ഷം മുസ്ലീം നേതാവ് അസൗദുദ്ദീന്‍ ഒവൈസി പ്രകടിപ്പിക്കുകയും ചെയ്‍തു. കോണ്‍ഗ്രസ് അവരുടെ തനിനിറം കാണിച്ചു എന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. കോൺഗ്രസിന്‍റെ ഇരട്ടത്താപ്പും ചതിയും ഇല്ലായിരുന്നെങ്കില്‍ 1949ല്‍ രാമവിഗ്രഹം ബാബ്‍റി മസ്‍ജിദിനുള്ളില്‍ വരില്ലായിരുന്നു. രാജീവ് ഗാന്ധി ബാബ്‍റിയുടെ പൂട്ടുതുറക്കാന്‍ സമ്മതം മൂളിയത് കൊണ്ടാണ് പള്ളി തകര്‍ന്നത്. നരസിംഹ റാവു മര്യാദയ്ക്ക് കര്‍ത്തവ്യം നിറവേറ്റിയിരുന്നു എങ്കില്‍ ഇപ്പോഴും പള്ളി അവിടെ കണ്ടേനെ - ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്