ന്യൂഡൽഹി: കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യം റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. റിപബ്ലിക് ദിന റാലിയ്ക്ക് തൊട്ടു പിന്നാലെയാണ് രാജ്യചരിത്രത്തിൽ ഏറ്റവും വലിയ ട്രാക്ടര്‍ റാലി ഡൽഹിയിൽ നടക്കുന്നത്. വിശിഷ്ടാതിഥികളടക്കം പങ്കെടുക്കുന്ന റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തൊട്ടു പിന്നാലെയായിരിക്കും രണ്ട് ലക്ഷത്തോളം ട്രാക്ടറുകള്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവുമായി ഡൽഹി നഗരത്തിനുള്ളിൽ പ്രവേശിച്ച് റാലി നടത്തുക. ഈ സാഹചര്യത്തിൽ കര്‍ശന സുരക്ഷയിലാണ് തലസ്ഥാന നഗരം. കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇത്തവണ റിപബ്ലിക് ദിന പരേഡിന് അതിഥികളുടെയും കാണികളുടെയും എണ്ണത്തിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിപബ്ലിക് ദിനത്തിന് അതിഥിയില്ലാതെ പരിപാടികള്‍ നടത്തുന്നത്. രാവിലെ ഒൻപതു മണിയ്ക്ക് യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ച ശേഷം 9.50നാണ് പരേഡ് ആരംഭിക്കക. കേരളത്തിൻ്റേത് ഉള്‍പ്പെടെ മൊത്തം 32 ഫ്ലോട്ടുകളാണ് പരേഡിലുണ്ടാകുക. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ് ഇത്തവണ റിപബ്ലിക് ദിന പരേഡിൽ നിശ്ചലദൃശ്യമൊരുക്കുന്നത്.
Also Read: കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ, എസ്പിബിക്ക് പത്മവിഭൂഷൻ, കൈതപ്രത്തിന് പത്മശ്രീ
എല്ലാ വര്‍ഷവും പരേഡ് കാണാൻ 1.25 ലക്ഷം പേര്‍ക്ക് അനുമതി നല്‍കാറുണ്ടായിരുന്നെങ്കിലും ഇത്തവണ 25,000 പേര്‍ക്കു മാത്രമാണ് അനുമതി നല്‍കുന്നത്. ഇതിൽ പൊതുജനങ്ങള്‍ക്ക് 4000 പേര്‍ക്ക് മാത്രമാണ് പാസ്. മുൻവര്‍ഷങ്ങളിൽ വിജയ് ചൗക്കിൽ നിന്നായിരുന്നു ചെങ്കോട്ടയിലേയ്ക്ക് പരേഡ് നടത്തിയിരുന്നതെങ്കിൽ ഈ വര്‍ഷം ഇന്ത്യ ഗേറ്റ്പരിസരത്തുള്ള ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ പരേഡ് അവസാനിക്കും.
റിപബ്ലിക് ദിന പരേഡ് അവസാനിച്ച് ഉച്ചയ്ക്ക് 12 മണിയോടെയായിരിക്കും കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് കര്‍ഷകര്‍ക്ക് ട്രാക്ടറുകളുമായി നഗരത്തിനുള്ളിൽ പ്രവേശിച്ച് റാലി നടത്താൻ അനുമതി നല്‍കിയിരിക്കുന്നത്. റാലി അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കര്‍ഷക നേതാക്കള്‍ തന്നെ മുൻപ് ആരോപിച്ച പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് നഗരം. ഫൈവ് ലെയര്‍ സുരക്ഷാ സംവിധാനങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. നഗരത്തിനുള്ളിലും നഗരാതിര്‍ത്തികളിലും വൻ സുരക്ഷാസന്നഹം ഒരുക്കിയിട്ടുണ്ട്. അതേസമയം, റാലി സമാധാനപൂര്‍ണമായിരിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ, എസ്പിബിക്ക് പത്മവിഭൂഷൻ, കൈതപ്രത്തിന് പത്മശ്രീ
എല്ലാ വര്‍ഷവും പരേഡ് കാണാൻ 1.25 ലക്ഷം പേര്‍ക്ക് അനുമതി നല്‍കാറുണ്ടായിരുന്നെങ്കിലും ഇത്തവണ 25,000 പേര്‍ക്കു മാത്രമാണ് അനുമതി നല്‍കുന്നത്. ഇതിൽ പൊതുജനങ്ങള്‍ക്ക് 4000 പേര്‍ക്ക് മാത്രമാണ് പാസ്. മുൻവര്‍ഷങ്ങളിൽ വിജയ് ചൗക്കിൽ നിന്നായിരുന്നു ചെങ്കോട്ടയിലേയ്ക്ക് പരേഡ് നടത്തിയിരുന്നതെങ്കിൽ ഈ വര്‍ഷം ഇന്ത്യ ഗേറ്റ്പരിസരത്തുള്ള ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ പരേഡ് അവസാനിക്കും.
റിപബ്ലിക് ദിന പരേഡ് അവസാനിച്ച് ഉച്ചയ്ക്ക് 12 മണിയോടെയായിരിക്കും കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് കര്‍ഷകര്‍ക്ക് ട്രാക്ടറുകളുമായി നഗരത്തിനുള്ളിൽ പ്രവേശിച്ച് റാലി നടത്താൻ അനുമതി നല്‍കിയിരിക്കുന്നത്. റാലി അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കര്‍ഷക നേതാക്കള്‍ തന്നെ മുൻപ് ആരോപിച്ച പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് നഗരം. ഫൈവ് ലെയര്‍ സുരക്ഷാ സംവിധാനങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. നഗരത്തിനുള്ളിലും നഗരാതിര്‍ത്തികളിലും വൻ സുരക്ഷാസന്നഹം ഒരുക്കിയിട്ടുണ്ട്. അതേസമയം, റാലി സമാധാനപൂര്‍ണമായിരിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.