ആപ്പ്ജില്ല

റോഡുകൾ അടച്ചു, വൻ സുരക്ഷയും; 'ഗുജറാത്തിലെ കേരളം' കൊവിഡ് കണ്ടെയ്ൻമെൻ്റ് സോൺ

കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ഗുജറാത്തിലെ കേരള ഒരു വ്യവസായ കേന്ദ്രമാണ്. ഇവിടെ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും പ്രദേശം കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Samayam Malayalam 6 May 2020, 1:27 pm
അഹമ്മദാബാദ്: ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ കൊവിഡ് നിയന്ത്രണവിധേയമാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രോഗികളുടെ എണ്ണം 40ല്‍ താഴെയെത്തിയതോടെ കേരളത്തില്‍ നിയന്ത്രണങ്ങളും അയഞ്ഞു. എന്നാല്‍ ഈ ഇളവുകളൊന്നും അറിയാതെ കനത്ത ജാഗ്രതയില്‍ തുടരുന്ന ഒരു കേരളം ഗുജറാത്തിലുണ്ട്. റെഡ് സോണിലായതിനാൽ ഗുജറാത്തിലെ 'കേരള'യെ ഒരു കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുകയുമാണ് സര്‍ക്കാര്‍.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


അഹമ്മദാബാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ചെറുഗ്രാമമാണ് ഗുജറാത്തിലെ കേരള. എന്നാല്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ഇതൊരു വ്യവസായകേന്ദ്രമാണ്. അഹമ്മദാബാദ് ജില്ല മുഴുവനായി റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കേരളയിലും കടുത്ത നിയന്ത്രണങ്ങളാണുള്ളത്. എന്നാല്‍ ഇവിടെ ആകെ ഒരാള്‍ക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത് എന്നതാണ് ആശ്വാസം.

Also Read: COVID- 19 LIVE: ഇന്ത്യയിൽ കുടുങ്ങിയ വിദേശികളുടെ വിസ നീട്ടി നൽകും

അതേസമയം, രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ അഹമ്മദബാദ് ജില്ലാ കളക്ടര്‍ ഇവിടെ 125 കുടുംബങ്ങളിലായി താമസിക്കുന്ന 413 പേരെ കണ്ടെയ്ൻമെന്‍റ് സോണിലാക്കുകയായിരുന്നു. ഇതിനു പുറമെ 30ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ബഫര്‍ സോണായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

Also Read: അമേരിക്കയില്‍ കൂടുതല്‍ മരണമുണ്ടാകും; എങ്കിലും നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ട്രംപ്

അഹമ്മദാബാദ് ജില്ലയില്‍ മാത്രം നിലവില്‍ 28 പോസിറ്റീവ് കേസുകളാണുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ കളക്ടര്‍ 16 കേന്ദ്രങ്ങളെ കണ്ടെയ്ൻമെന്‍റ് പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. 2511 കുടുംബങ്ങളിലായി 9284 പേരെയാണ് കണ്ടെയ്ൻമെന്‍റ് സോണിലാക്കിയിട്ടുള്ളത്. ബഫര്‍ സോണുകളില്‍ 3266 കുടുംബങ്ങളിലായി 11883 പേരുമുണ്ട്. അതേസമയം, അഹമ്മദാബാദ് നഗരത്തില്‍ നാലായിരം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ 54 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്