ന്യൂഡൽഹി: വധശിക്ഷയ്ക്ക് വെറും മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേ ഡൽഹി കോടതിയിൽ ഹര്‍ജിയുമായി നിര്‍ഭയ കേസ് പ്രതി. കേസിനാസ്പദമായ സംഭവം നടന്ന ദിവസം താന്‍ ഡൽഹിയിൽ ഇല്ലായിരുന്നുവെന്നും വധശിക്ഷ സ്റ്റേ ചെയ്യണമെന്നും കാണിച്ചാണ് കോടതിയിൽ പ്രതിയായ മുകേഷ് സിങ് ഹര്‍ജി നല്‍കിയത്. എന്നാൽ കോടതി ഹർജി തള്ളി ഡൽഹിയിൽ ഓടുന്ന ബസില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മുറിവേൽപ്പിച്ച് മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്ത 2012 ഡിസംബര്‍ 16ന് താൻ ഡൽഹി നഗരത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷ് സിങ് ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അഡീഷണൽ സെഷൻസ് ജഡ്ജി ധര്‍മേന്ദ്ര റാണയാണ് മുകേഷ് സിങിന്റെ ഹര്‍ജി പരിഗണിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്തത് രാജസ്ഥാനില്‍ നിന്നാണെന്നും ഡിസംബര്‍ 17നാണ് ഡൽഹിയിലേയ്ക്ക് കൊണ്ടു വന്നതെന്നുമാണ് ഹര്‍ജിയിലെ വാദം. തന്നെ തിഹാര്‍ ജയിലില്‍ വെച്ച് അധികൃതര്‍ ഉപദ്രവിച്ചതായും മുകേഷ് സിങ് ആരോപിക്കുന്നുണ്ട്.
Also Read: ഇന്ത്യയിൽ കൊവിഡ് 19 കേസുകൾ ഒരാഴ്ചയ്ക്കിടെ ഉയർന്നത് മൂന്നിരട്ടിയോളം
എന്നാല്‍ ഹര്‍ജിയിലെ വാദങ്ങള്‍ ബാലിശമാണെന്നും വധശിക്ഷ വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഡൽഹി നിര്‍ഭയ കേസിലെ പ്രതികളായ നാലുപേരെയും മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് തൂക്കിലേറ്റുന്നത്. പ്രതികള്‍ നിയമപരമായ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചതു മൂലം വധശിക്ഷ രണ്ട് മാസത്തോളം വൈകിയിരുന്നു. കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണവാറണ്ട് പ്രകാരമാണ് മാര്‍ച്ച് 20ന് പ്രതികളെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. പുലര്‍ച്ചെ 5.30നാണ് ശിക്ഷ.
Also Read: ഡോക്ടറുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ
തന്നെ അഭിഭാഷക തെറ്റിധരിപ്പിച്ചന്നും നിയമപരമായ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുകേഷ് സിങ് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മറ്റു മൂന്നു പ്രതികളായ വിനയ് ശര്‍മ, പവൻ കുമാര്‍ ഗുപ്ത, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ ശിക്ഷ ഒഴിവാക്കാൻ തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു.
Also Read: ഇന്ത്യയിൽ കൊവിഡ് 19 കേസുകൾ ഒരാഴ്ചയ്ക്കിടെ ഉയർന്നത് മൂന്നിരട്ടിയോളം
എന്നാല്‍ ഹര്‍ജിയിലെ വാദങ്ങള്‍ ബാലിശമാണെന്നും വധശിക്ഷ വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഡൽഹി നിര്‍ഭയ കേസിലെ പ്രതികളായ നാലുപേരെയും മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് തൂക്കിലേറ്റുന്നത്. പ്രതികള്‍ നിയമപരമായ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചതു മൂലം വധശിക്ഷ രണ്ട് മാസത്തോളം വൈകിയിരുന്നു. കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണവാറണ്ട് പ്രകാരമാണ് മാര്‍ച്ച് 20ന് പ്രതികളെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. പുലര്‍ച്ചെ 5.30നാണ് ശിക്ഷ.
Also Read: ഡോക്ടറുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ
തന്നെ അഭിഭാഷക തെറ്റിധരിപ്പിച്ചന്നും നിയമപരമായ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുകേഷ് സിങ് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മറ്റു മൂന്നു പ്രതികളായ വിനയ് ശര്‍മ, പവൻ കുമാര്‍ ഗുപ്ത, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ ശിക്ഷ ഒഴിവാക്കാൻ തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു.