മാവോയിസ്റ്റ് ബാധിത മേഖലയിൽനിന്നും സേനയെ പിൻവലിക്കില്ലെന്ന് ചത്തീസ്ഗഡ് മുഖ്യന്ത്രി ഭൂപേഷ് ഭാഗൽ. പ്രശ്നബാധിത മേഖലയിലെ ആളുകളുമായി ചർച്ചയ്ക്ക് തയ്യാറാണ്. മുൻ ബിജെപി സർക്കാർ തോക്കുപയോഗിച്ച് മാവോയിസ്റ്റുകളെ അടിച്ചമർത്താൻ ശ്രമിച്ചത് പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്തതെന്നും ഭൂപേഷ് ഭാഗൽ പറഞ്ഞു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ നക്സലുകൾ നടത്തിയ ആക്രമണത്തിൽ ദൂരദർശൻ ക്യാമറാമാൻ ഉൾപ്പെടെ 13 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മോവോയിസ്റ്റുകൾ സജീവമായ മേഖലകളിലെ ഗോത്രവർഗ്ഗക്കാർ, കച്ചവടക്കാർ, പോലീസ്, മാധ്യമപ്രവർത്തകർ, ചിന്തകർ എന്നിവരുമായി ചർച്ച നടത്തിയ ശേഷം പ്രശ്ന പരിഹാരത്തിനായി പദ്ധതി രൂപീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
മാവോയിസ്റ്റുകളെ തോക്കുപയോഗിച്ചല്ല കൈകാര്യം ചെയ്യേണ്ടത്. കഴിഞ്ഞ ബിജെപി സർക്കാരിന്റെ നയം മൂലം മൂന്ന് ബ്ലോക്കുകളിൽ മാത്രമുണ്ടായിരുന്ന മാവോയിസ്റ്റുകളെ 15 വർഷംകൊണ്ട് 15 ജില്ലകളിലേക്ക് വ്യാപിക്കുന്നതിനു കാരണമായി. 2017മായി താരതമ്യം ചെയ്യുമ്പോൾ 2018ൽ 52 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടെന്നും ഭാഗൽ പറഞ്ഞു.
സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങളിലൂടെ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാകൂ. അതേസമയം സുരക്ഷാ ഭടന്മാരെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽനിന്നും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഭാഗൽ കൂട്ടിച്ചേർത്തു.
ചത്തീസ്ഗഡിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഏഴ് ജില്ലകളിലായി 70,000 സൈനികരാണ് പ്രവർത്തിക്കുന്നത്.
മാവോയിസ്റ്റുകളെ തോക്കുപയോഗിച്ചല്ല കൈകാര്യം ചെയ്യേണ്ടത്. കഴിഞ്ഞ ബിജെപി സർക്കാരിന്റെ നയം മൂലം മൂന്ന് ബ്ലോക്കുകളിൽ മാത്രമുണ്ടായിരുന്ന മാവോയിസ്റ്റുകളെ 15 വർഷംകൊണ്ട് 15 ജില്ലകളിലേക്ക് വ്യാപിക്കുന്നതിനു കാരണമായി. 2017മായി താരതമ്യം ചെയ്യുമ്പോൾ 2018ൽ 52 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടെന്നും ഭാഗൽ പറഞ്ഞു.
സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങളിലൂടെ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാകൂ. അതേസമയം സുരക്ഷാ ഭടന്മാരെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽനിന്നും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഭാഗൽ കൂട്ടിച്ചേർത്തു.
ചത്തീസ്ഗഡിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഏഴ് ജില്ലകളിലായി 70,000 സൈനികരാണ് പ്രവർത്തിക്കുന്നത്.