ആപ്പ്ജില്ല

'ഭിക്ഷക്കാരി' ക്ഷേത്രത്തിന് സംഭാവന നൽകിയത് 2.5 ലക്ഷം രൂപ

ക്ഷേത്രത്തിന്‍റെ സൗകര്യം വിപുലപ്പെടുത്തുന്നതിനും വര്‍ഷം തോറും നടക്കുന്ന ഹനുമാൻജയന്തിദിനത്തിൽ പ്രസാദം വിതരണം ചെയ്യുന്നതിലേക്കുമായാണ് സീതാലക്ഷ്മി തുക സംഭാവന ചെയ്തത്

TNN 21 Nov 2017, 12:40 pm
മൈസൂർ: ദശാബ്ദങ്ങളായി ക്ഷേത്രത്തിന് മുന്നിൽ സ്ഥിരമായി ഭിക്ഷയെടുക്കുന്ന വൃദ്ധ ക്ഷേത്രത്തിന് സംഭാവന ഇനത്തിൽ നൽകിയത് 2.5 ലക്ഷം രൂപ. മൈസൂരിലാണ് ഭക്തജനങ്ങളെ അക്ഷരാര്‍ഥത്തിൽ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. എണ്‍പത്തിയഞ്ചുകാരിയായ എംവി സീതാലക്ഷ്മിയാണ് വൊണ്ടിക്കോപ്പലുവിൽ സ്ഥിതി ചെയ്യുന്ന പ്രസന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് ചെറുതല്ലാത്ത ഒരുതുക സംഭാവനയായി കൈമാറിയത്. ക്ഷേത്രത്തിന്‍റെ സൗകര്യം വിപുലപ്പെടുത്തുന്നതിനും വര്‍ഷം തോറും നടക്കുന്ന ഹനുമാൻജയന്തിദിനത്തിൽ പ്രസാദം വിതരണം ചെയ്യുന്നതിലേക്കുമായാണ് സീതാലക്ഷ്മി തുക സംഭാവന ചെയ്തത്. ഈ വിവരമറിഞ്ഞ ഭക്തജനങ്ങള്‍ സീതാലക്ഷ്മിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട്. കൂടാതെ സ്ഥലം എംഎൽഎയും സീതാലക്ഷ്മിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
Samayam Malayalam woman donates rs 2 5 lakh to temple where she begs
'ഭിക്ഷക്കാരി' ക്ഷേത്രത്തിന് സംഭാവന നൽകിയത് 2.5 ലക്ഷം രൂപ


യാദവഗ്രിയിൽ സീത തന്‍റെ സഹോദരന്‍റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന ചിന്ത തുടങ്ങിയപ്പോൾ തനിയ്ക്ക് സ്വയം ജോലിയെടുത്ത് സമ്പാദിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് ഭിക്ഷയെടുത്ത് ജീവിക്കാനാരംഭിച്ചത്. ദിവസം മുഴുവൻ ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷയെടുത്തു കഴിഞ്ഞിരുന്ന ഇവരെ ക്ഷേത്രം അധികൃതരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇക്കൊല്ലത്തെ ഗണേശ ചതുര്‍ഥി ദിനാഘോഷത്തിൽ ഇവര്‍ 30,000 രൂപയും സംഭാവന നൽകിയിരുന്നു. തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍റെ സഹായത്തോടുകൂടി ബാങ്കിലെത്തി രണ്ട് ലക്ഷം രൂപ ക്ഷേത്രത്തിനായി സംഭാവനാ ഇനത്തിൽ നിക്ഷേരിക്കുകയായിരുന്നു. അങ്ങനെ ഇവര്‍ ക്ഷേത്രത്തിനായി ആകെ ചെലവാക്കിയ തുകയാണ് രണ്ടര ലക്ഷം രൂപ. (മറ്റിനങ്ങളുൾപ്പെടെ)

"ഇവിടുത്തെ ഭക്തജനങ്ങളിൽ നിന്ന് ലഭിച്ചതാണ് ഞാൻ ഭഗവാന് സമര്‍പ്പിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഭഗവാനാണ് എല്ലാം. ഭഗവാൻ എന്നെ കോട്ടമൊന്നും തട്ടാതെ കാക്കുന്നതിനാലാണ് തന്‍റെ പണമെല്ലാം ക്ഷേത്രത്തിന് നൽകിയത്. ഒരിക്കൽ ഈ ക്ഷേത്രത്തിലെ ജീവനക്കാരിയായ രാജേശ്വരിയാണ് എന്നെ കുളിക്കാൻ പോലും സഹായിച്ചത്. കൂടാതെ ഈ പണമെല്ലാം എന്‍റെ കൈയ്യിൽ തന്നെ സൂക്ഷിച്ചാൽ ആരെങ്കിലും കവര്‍ന്നെടുത്താലോ, അതൊക്കെ കൊണ്ടാണ് ഞാൻ എന്‍റെ സമ്പാദ്യമെല്ലാം ക്ഷേത്രത്തിനായി കൈമാറിയത്. ക്ഷേത്രത്തിൽ വര്‍ഷം തോറും നടക്കുന്ന ഹനുമാൻ ജയന്തിക്കെത്തുന്ന ഭക്തജനങ്ങൾക്കെല്ലാം വേണ്ടത്ര പ്രസാദം കിട്ടണമെന്ന് മാത്രമാണ് എന്‍റെ ഒരേയൊരു ആഗ്രഹം." സീതാലക്ഷ്മി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്