ആപ്പ്ജില്ല

കാറിൽ വെച്ച് പീഡിപ്പിച്ചെന്ന് വനിതാ ഐപിഎസ് ഓഫീസർ; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഔദ്യോഗിക കാറിൽ ഒരുമിച്ച് സഞ്ചരിക്കുന്നതിനിടെ രാജേഷ് ദാസ് മോശമായി പെരുമാറിയെന്നാണ് വനിതാ ഐപിഎസ് ഓഫീസർ സർക്കാരിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിയിൽ അന്വേഷണം നടത്താൻ ആറംഗ സമിതി

Samayam Malayalam 25 Feb 2021, 1:19 pm

ഹൈലൈറ്റ്:

  • പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഐപിഎസ് ഓഫീസർ.
  • രാജേഷ് ദാസിനെ പദവിയിൽ നിന്നും നീക്കി.
  • അന്വേഷണം നടത്താൻ ആറംഗ സമിതിയെ നിയോഗിച്ചു.

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam രാജേഷ് ദാസ്. Photo: TOI
രാജേഷ് ദാസ്. Photo: TOI
ചെന്നൈ: കാറിൽ സഞ്ചരിക്കുന്നതിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വനിതാ ഐപിഎസ് ഓഫീസറുടെ പരാതിയിൽ തമിഴ്‌നാട് പോലീസ് മേധാവി രാജേഷ് ദാസിനെ സർക്കാർ പദവിയിൽ നിന്നും നീക്കി. അഡീഷണൽ പോലീസ് ജനറൽ കെ ജയന്ത് മുരളിക്കാണ് ഡിജിപിയുടെ ചുമതല നൽകിയിരിക്കുന്നത്.
ചായ ഉണ്ടാക്കി തരാത്ത ഭാര്യയെ കൊന്നു; ഭര്‍ത്താവിൻ്റെ ശിക്ഷ കുറയ്ക്കില്ല, കാരണം വ്യക്തമാക്കി കോടതി
ഔദ്യോഗിക ചുമതലകളിൽ നിന്നും രാജേഷ് ദാസിനെ നീക്കിയതായി സർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നഗര സന്ദർശനവുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച കോയമ്പത്തൂരിലുണ്ടായിരുന്ന രാജേഷ് ദാസ് ചെന്നൈയിലേക്ക് മടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.


ഔദ്യോഗിക കാറിൽ സഞ്ചരിക്കുന്നതിനിടെ രാജേഷ് ദാസ് മോശമായി പെരുമാറിയെന്നാണ് എസ്‌പി റാങ്കിലുള്ള വനിതാ ഐപിഎസ് ഓഫീസറുടെ പരാതി. സംഭവത്തിൽ സർക്കാർ നടപടി സ്വീകരിക്കാൻ മടിക്കുന്നുവെന്ന ഡിഎംകെയുടെ ആരോപണം ശക്തമായതോടെയാണ് ഡിജിപിയെ മാറ്റിയത്. പരാതിയിൽ അന്വേഷണം നടത്താൻ ആറംഗ സമിതിയെ നിയോഗിച്ച് അഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകര്‍ ഉത്തരവിറക്കി. ആസൂത്രണ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി ജയശ്രീ രഘുനന്ദനാണ് ആറംഗ സമിതിയുടെ അധ്യക്ഷ.

ഹ്രസ്വദൂര ടിക്കറ്റുകൾക്ക് കൂടിയ നിരക്ക്; അനാവശ്യ യാത്രകൾ ഒഴിവാക്കാനാണെന്ന് റയിൽവേ
ജയശ്രീ രഘുനന്ദനെ കൂടാതെ ഐപിഎസ് ഉദ്യോഗസ്ഥരായ സീമ അഗർവാൾ, എ അരുൺ, വി കെ രമേശ് ബാബു, ബി ഷാമുന്ദേശ്വരി, ഇന്റർനാഷണൽ ജസ്റ്റിസ് മിഷനിലെ ലോറെറ്റ ജോന എന്നിവരും സമിതിയുടെ ഭാഗമാണ്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമ്മർദ്ദം ശക്തമായി തുടരുമ്പോഴും നടപടികളുമായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥ മുന്നോട്ട് പോകുകയായിരുന്നു. സംഭവത്തിനെതിരെ
ഡിഎംകെ ശക്തമായ ആരോപണമാണ് ഉന്നയിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്