പൂനെ: നാലുവയസുകാരിയെ ഫോണിന്റെ ചാർജർ കഴുത്തിൽ കുരുക്കി മാതാവ് കൊലപ്പെടുത്തി. പുനെയിലെ ചിഞ്ച്വാഡിലാണ് സംഭവം. ജുലൈ 27നാണ് സവിതയെന്ന യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവ് നൽകിയ പരാതിയിലാണ് പോലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടി പ്രതിയെ ശല്ല്യപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചതെളിച്ചതെന്ന് പോലീസ് പറഞ്ഞു.
Also Read: ജഡ്ജിയേയും മകനേയും വിഷംകൊടുത്തു കൊന്നു; ആറുപേർ അറസ്റ്റിൽ
മാതാവിന്റെ മരണക്രിയയിൽ പങ്കെടുക്കാൻ വീട്ടുകാർ പുറത്തുപോയപ്പോഴാണ് പ്രതി കൃത്യം നിർവ്വഹിച്ചത്. കുട്ടിയും സവിതയും മാത്രമായിരുന്നു വീട്ടിൽ. ഭാര്യ കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം ഭർത്താവാണ് പോലീസിൽ വിളിച്ച് അറിയിച്ചത്. കിടക്കയിലാണ് കുഞ്ഞിന്റെ ശരീരം ഉണ്ടായിരുന്നത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
Also Read: കൊവിഡ് പരിശോധിക്കാൻ യോനീസ്രവം ശേഖരിച്ചു; മഹാരാഷ്ട്രയിൽ ലാബ് ടെക്‌നിഷ്യനെതിരെ ബലാത്സംഗത്തിന് കേസ്
പ്രതി ആറ് മാസം ഗർഭിണിയാണ്. ഐപിസി 302 പ്രകാരമാണ് സവിതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.കുട്ടി തന്നെ ശല്ല്യപ്പെടുത്തിയതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് സവിത മൊഴി നൽകി. കുട്ടിയെ ചുമരിൽ അമർത്തിപ്പിടിച്ച് അതി ക്രൂരമായാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Also Read: ജഡ്ജിയേയും മകനേയും വിഷംകൊടുത്തു കൊന്നു; ആറുപേർ അറസ്റ്റിൽ
മാതാവിന്റെ മരണക്രിയയിൽ പങ്കെടുക്കാൻ വീട്ടുകാർ പുറത്തുപോയപ്പോഴാണ് പ്രതി കൃത്യം നിർവ്വഹിച്ചത്. കുട്ടിയും സവിതയും മാത്രമായിരുന്നു വീട്ടിൽ. ഭാര്യ കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം ഭർത്താവാണ് പോലീസിൽ വിളിച്ച് അറിയിച്ചത്. കിടക്കയിലാണ് കുഞ്ഞിന്റെ ശരീരം ഉണ്ടായിരുന്നത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
Also Read: കൊവിഡ് പരിശോധിക്കാൻ യോനീസ്രവം ശേഖരിച്ചു; മഹാരാഷ്ട്രയിൽ ലാബ് ടെക്‌നിഷ്യനെതിരെ ബലാത്സംഗത്തിന് കേസ്
പ്രതി ആറ് മാസം ഗർഭിണിയാണ്. ഐപിസി 302 പ്രകാരമാണ് സവിതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.കുട്ടി തന്നെ ശല്ല്യപ്പെടുത്തിയതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് സവിത മൊഴി നൽകി. കുട്ടിയെ ചുമരിൽ അമർത്തിപ്പിടിച്ച് അതി ക്രൂരമായാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.