ആപ്പ്ജില്ല

സ്ത്രീകൾക്ക് ആഗ്രിക്കുന്ന എവിടെയും ആർക്കൊപ്പവും താമസിക്കാനുള്ള അവകാശമുണ്ട്: ഡൽഹി ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി സുലേഖ എന്ന യുവതിയുടെ കുടുംബം നൽകിയ ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം

Samayam Malayalam 26 Nov 2020, 1:38 pm
ന്യഡൽഹി: പ്രായപൂർത്തിയായ സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ള ആർക്കൊപ്പവും എവിടെയും താമസിക്കാനുള്ള അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. 20 വയസുള്ള യുവതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ വിപിൻ സംഘി, രജനിഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
Samayam Malayalam DelhiHIGHCOURT
ഡൽഹി ഹൈക്കോടതി. PHOTO: NBT


ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ 'ലവ് ജിഹാദ്' തടയാനെന്ന പേരിൽ നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്ന അതേ സാഹചര്യത്തിലാണ് ഡൽഹി ഹൈക്കോടതിയിൽ നിന്നും ശ്രദ്ധേയമായ പരാമർശം ഉണ്ടായിരിക്കുന്നത്. സംസ്ഥാനങ്ങളുടെ നയങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തികളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്രൃം ഹനിക്കുന്നതാണെന്ന് നേരത്തെ പരാമർശങ്ങളുണ്ടായിരുന്നു.

Also Read : മാർച്ച് തടഞ്ഞ് പോലീസ്; കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും

പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി സുലേഖ എന്ന യുവതിയുടെ കുടുംബം നൽകിയ ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. സുലേഖയെ ബാബ്ലൂവിനൊപ്പം താമസിക്കാൻ അനുവദിക്കണമെന്ന് കോടതി പറഞ്ഞു.

വീഡിയോ കോൺഫറൻസ് വഴി സുലേഖയുമായി സംവദിച്ച കോടതി വീട്ടിൽ നിന്ന് പോകുമ്പോൾ സുലേഖയ്ക്ക് പ്രായപൂർത്തിയായിരുന്നെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യുവതിയെ ബാബ്ലൂവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ കോടതി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. നിയമം കയ്യിലെടുക്കരുതെന്നും സുലേഖയെയോ ബബ്ലൂവിനെ ഭീഷണിപ്പെടുത്തരുതെന്നും പോലീസ് ഹർജിക്കാരോടും സുലേഖയുടെ മാതാപിതാക്കളോടും ഉപദേശിക്കണമെന്നും കോടതി നിർദേശിച്ചു.

Also Read : രാജ്യത്ത് 24 മണിക്കൂറിനിടെ 44,489 പേര്‍ക്ക് രോഗബാധ; 4.52 ലക്ഷം സജീവ രോഗികള്‍

സുലേഖ 2000ത്തിലാണ് ജനിച്ചതെന്ന് രേഖകളിൽ നിന്ന് കോടതി സ്ഥിരീകരിക്കുകയായിരുന്നു. ഇതുപ്രകാരം വീട് വിട്ട സമയത്ത് യുവതിക്ക് പ്രായപൂർത്തിയായിരുന്നെന്നും വ്യക്തമായി. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടതെന്നും ബാബ്ലുവിനെ വിവാഹം കഴിച്ചതായും യുവതി കോടതിയോട് പറയുകയും ചെയ്തു.

താമസിക്കുന്ന ഇടത്തെ പോലീസ് സ്റ്റേഷനിലെ ബീറ്റ് കോൺസ്റ്റബിളിന്റെ മൊബൈൽ ഫോൺ നമ്പർ സുലേഖയ്ക്കും ബബ്ലൂവിനും നൽകണമെന്നും കോടതി നിർദേശിച്ചു. ഇതിലൂടെ ആവശ്യമെങ്കിൽ പോലീസ് ഉദ്യോഗസ്ഥരുമായി ഇവർക്ക് ബന്ധപ്പെടാൻ കഴിയുമെന്നും കോടതി വ്യക്തമക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്