ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനം അയ്യപ്പൻ്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍. സുപ്രീംകോടതിയിൽ എൻഎസ്എസ് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയിൽ മറുപടി നൽകിയതിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പത്ത് വയസുകാരി അയ്യപ്പൻ്റെ ബ്രഹ്മചര്യം തകര്‍ക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതികൾ എത്തിയാൽ അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്നത് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന കാര്യമാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിജയ് ഹൻസാരിയാണ് എഴുതി നൽകിയിരിക്കുന്നത്.
2007 വരെ 35 വയസ്സ് കഴിഞ്ഞ യുവതികൾക്കും തിരുവിതാം കൂർ ദേവസ്വം ബോർഡ് അംഗം ആകാമായിരുന്നു. 2007 ലാണ് ഇത് 60 വയസ്സായി ഉയർത്തിയത്. 35 വയസ്സ് ഉള്ള യുവതിക്ക് ബോർഡ് അംഗം ആകാമെങ്കിൽ ശബരിമലയിൽ പ്രവേശിക്കുകയും ചെയ്യാം. യുവതികളെ മാറ്റി നിര്‍ത്തുന്നത് ആചാരത്തിൻ്റെ ഭാഗമല്ല. ഇതേ തുടര്‍ന്ന് ശബരിമല വിധി പുനപരിശോധിക്കരുതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല. അഭിഭാഷകൻ വെങ്കിട്ട രാമൻ്റെ വാദം തെറ്റാണ്. അതോടൊപ്പം യുവതി പ്രവേശന വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കുമെന്ന അഭിഭാഷക ഉഷാ നന്ദിനിയുടെ വാദവും തെറ്റാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
2007 വരെ 35 വയസ്സ് കഴിഞ്ഞ യുവതികൾക്കും തിരുവിതാം കൂർ ദേവസ്വം ബോർഡ് അംഗം ആകാമായിരുന്നു. 2007 ലാണ് ഇത് 60 വയസ്സായി ഉയർത്തിയത്. 35 വയസ്സ് ഉള്ള യുവതിക്ക് ബോർഡ് അംഗം ആകാമെങ്കിൽ ശബരിമലയിൽ പ്രവേശിക്കുകയും ചെയ്യാം. യുവതികളെ മാറ്റി നിര്‍ത്തുന്നത് ആചാരത്തിൻ്റെ ഭാഗമല്ല. ഇതേ തുടര്‍ന്ന് ശബരിമല വിധി പുനപരിശോധിക്കരുതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല. അഭിഭാഷകൻ വെങ്കിട്ട രാമൻ്റെ വാദം തെറ്റാണ്. അതോടൊപ്പം യുവതി പ്രവേശന വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കുമെന്ന അഭിഭാഷക ഉഷാ നന്ദിനിയുടെ വാദവും തെറ്റാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.