ആപ്പ്ജില്ല

സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കരുത്, സാക്ഷിയായ മലയാളി മാധ്യമ പ്രവര്‍ത്തകന് ഭീഷണിയെന്ന് യു പി സര്‍ക്കാരിന്‍റെ സത്യവാങ്മൂലം

ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേസിലെ സാക്ഷിയായ മലയാളി മാധ്യമ പ്രവര്‍ത്തകന് ഭീഷണിയാണെന്ന് വ്യക്തമാക്കിയാണ് യുപി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

Samayam Malayalam 6 Sept 2022, 3:39 pm
ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
Samayam Malayalam Siqqique Kappan


Also Read: കരിമീന്‍ പൊള്ളിച്ചതിന് 550 രൂപ, വറുത്തതിന് 450, ആലപ്പുഴ ഹോട്ടലില്‍ പൊള്ളുന്ന ബില്‍, നടപടി

ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേസിലെ സാക്ഷിയായ മലയാളി മാധ്യമ പ്രവര്‍ത്തകന് ഭീഷണിയാണെന്ന് വ്യക്തമാക്കിയാണ് യുപി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഡാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിദ്ദീഖ് കാപ്പനെതിരെ തെളിവ് നല്‍കിയവരുടെ ജീവന് ഭീഷണി ഉണ്ടെന്നാണ് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതില്‍ ഒരു സാക്ഷി ബിഹാറില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ്. ജീവന് ഭീഷണി ഉള്ളതിനാല്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ-മെയിലിലൂടെയാണ് മൊഴി അയച്ച് നല്‍കിയത്.

സിദ്ദീഖ് കാപ്പന്റെ ഭാര്യ ഉള്‍പ്പെടെ ഈ മൊഴി പരസ്യപ്പെടുത്തിയെന്ന് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. തുടര്‍ന്ന്, രൂക്ഷമായ സൈബര്‍ ആക്രമണമാണ് മാധ്യമ പ്രവര്‍ത്തകന് എതിരെ ഉണ്ടായതെന്നും യുപി പോലീസ് ആവശ്യപ്പെട്ട പ്രകാരം ബിഹാര്‍ പോലീസ് നിലവില്‍ മാധ്യമ പ്രവര്‍ത്തകന് മുഴുവന്‍ സമയ സുരക്ഷ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

Also Read: ആസാദ് കശ്മീര്‍: ജലീലിനെതിരെ കേസെടുക്കണമെങ്കില്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പോലീസ്

സിദ്ദീഖ് കാപ്പന് എതിരായ മൊഴി പിന്‍വലിക്കാന്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ യുപി ഡിജിപിക്ക് നല്‍കിയ ഇ മെയില്‍ സന്ദേശത്തിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിനൊപ്പം സുപ്രിംകോടതിക്ക് കൈമാറി. സിദ്ദീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും യുപി സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്