ഇറ്റാനഗര്‍: അരുണാചൽ പ്രദേശിലേയ്ക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസനേയുടെ എഎൻ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സിയാങ് വനമേഖലയിലെ ലിപ്പോ എന്ന പ്രദേശത്തുനിന്നാണ് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആറ് ഓഫീസര്‍മാരും രണ്ട് വൈമാനികരും മറ്റു രണ്ട് സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എംഐ 17 ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസമിലെ ജോര്‍ഹതിൽ നിന്ന് അരുണാചൽ പ്രദേശിലെ മേൻചുക അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിലേയ്ക്കുള്ള യാത്രയിൽ വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. അരുണാചലിലെ ചൈനീസ് അതിര്‍ത്തി മേഖല ലക്ഷ്യമാക്കി ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12.30ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നഷ്ടമായത്. ഇതോടെ വിമാനത്തിനു വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു.
മൂന്ന് മലയാളികളായ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. വിങ് കമാൻഡര്‍ ചാള്‍സ്, സ്ക്വാഡ്രൺ ലീഡര്‍ വിനോദ്, ഫ്ലൈറ്റ് ലെഫ്റ്റനൻ്റുമാരായ ഥാപ, എം ഗാര്‍ഗ്, മോഹന്തി, തൻവര്‍, വാറണ്ട് ഓഫീസര്‍ കെ കെ മിശ്ര, സെര്‍ജന്റ് അനൂപ്, കോര്‍പ്പറൽ ഷെറിൻ, എൽഎസി പങ്കജ്, എൽഎസി എസ് കെ സിങ്, എൻഇ (ഇ) രാജേഷ് കുമാര്‍, എൻസി (ഇ) പുതലി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഷെറിൻ (കണ്ണൂര്‍), അനൂപ് (കൊല്ലം), വിനോദ് (തൃശ്ശൂര്‍) എന്നിവരാണ് മലയാളികള്‍.
സമുദ്രനിരപ്പിൽ നിന്ന് 12000 അടി ഉയരത്തിലുള്ള ലിപ്പോയിൽ നിന്ന് 16 കിലോമീറ്ററോളം വടക്കുഭാഗത്തായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വ്യോമസേന അറിയിച്ചു. ഐഎസ്ആര്‍ഓയുടെയും രഹസ്യാന്വേഷണ ഏജൻസിയായ റോയുടെയും വിവിധ സേനാവിഭാഗങ്ങളുടെയും സഹായത്തോടെ രാത്രിയും പകലും നീണ്ട അന്വേഷണത്തിനൊടുവിലാണ് വനമേഖലയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തെ മൂടൽമഞ്ഞും മഴയും തെരച്ചിൽ ദുഷ്കരമാക്കി. എന്നാൽ കരസേന കാടുവെട്ടിത്തെളിച്ചു നടത്തുന്ന അന്വേഷണം തുടര്‍ന്നിരുന്നു.
മൂന്ന് മലയാളികളായ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. വിങ് കമാൻഡര്‍ ചാള്‍സ്, സ്ക്വാഡ്രൺ ലീഡര്‍ വിനോദ്, ഫ്ലൈറ്റ് ലെഫ്റ്റനൻ്റുമാരായ ഥാപ, എം ഗാര്‍ഗ്, മോഹന്തി, തൻവര്‍, വാറണ്ട് ഓഫീസര്‍ കെ കെ മിശ്ര, സെര്‍ജന്റ് അനൂപ്, കോര്‍പ്പറൽ ഷെറിൻ, എൽഎസി പങ്കജ്, എൽഎസി എസ് കെ സിങ്, എൻഇ (ഇ) രാജേഷ് കുമാര്‍, എൻസി (ഇ) പുതലി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഷെറിൻ (കണ്ണൂര്‍), അനൂപ് (കൊല്ലം), വിനോദ് (തൃശ്ശൂര്‍) എന്നിവരാണ് മലയാളികള്‍.
സമുദ്രനിരപ്പിൽ നിന്ന് 12000 അടി ഉയരത്തിലുള്ള ലിപ്പോയിൽ നിന്ന് 16 കിലോമീറ്ററോളം വടക്കുഭാഗത്തായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വ്യോമസേന അറിയിച്ചു. ഐഎസ്ആര്‍ഓയുടെയും രഹസ്യാന്വേഷണ ഏജൻസിയായ റോയുടെയും വിവിധ സേനാവിഭാഗങ്ങളുടെയും സഹായത്തോടെ രാത്രിയും പകലും നീണ്ട അന്വേഷണത്തിനൊടുവിലാണ് വനമേഖലയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തെ മൂടൽമഞ്ഞും മഴയും തെരച്ചിൽ ദുഷ്കരമാക്കി. എന്നാൽ കരസേന കാടുവെട്ടിത്തെളിച്ചു നടത്തുന്ന അന്വേഷണം തുടര്‍ന്നിരുന്നു.