ആപ്പ്ജില്ല

ഇത് കായികതാരങ്ങളുടെ പ്രതിഷാേധം, രാഷ്ട്രീയം ചേർക്കേണ്ട കാര്യമില്ല; വൃന്ദാ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ

കായിക മന്ത്രാലയവുമായി നടത്തിയെങ്കിലും ചർച്ച പരാജയപ്പെടുകയും ചെയ്തിരുന്നു. ഏതാണ്ട് 200 ഓളം ​ഗുസ്തി താരങ്ങളാണ് പ്രതിഷേധിച്ചുകൊണ്ട് ഡൽഹിയിലെ ജന്തർ മന്തറിൽ ഒത്തുകൂടിയത്.

Authored byകാർത്തിക് കെ കെ | Samayam Malayalam 19 Jan 2023, 6:49 pm
ന്യൂഡൽഹി: ദേശീയ റസലിങ് ഫെഡറേഷനെതിരെ ലൈംഗിക ചൂഷണാരോപണങ്ങൾ നടത്തിയുള്ള സമരത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ട് സമരക്കാർ. ഡബ്ല്യുഎഫ്ഐ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. ഏതാണ്ട് 200 ഓളം ഗുസ്തി താരങ്ങളാണ് പ്രതിഷേധിച്ചുകൊണ്ട് ഡൽഹിയിലെ ജന്തർ മന്തറിൽ ഒത്തുകൂടിയത്.
Samayam Malayalam cpm leader brinda karat
സമരവേദിയിൽ വൃന്ദകാരാട്ട്


Also Read : ഡാൻസ് സ്കൂളിന്റെ ഉദ്ഘാടന ദിവസം നടി രാഖി സാവന്ത് അറസ്റ്റിൽ; നടപടി ഷെർലിൻ ചോപ്രയുടെ പരാതിയിൽ

ദയവായി ഇറങ്ങിപ്പോകൂ മാഡം. ഇതിനെ രാഷ്ട്രീയമാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇത് കായികതാരങ്ങളുടെ പ്രതിഷേധമാണ്. സമരം നയിച്ചിരുന്ന ബജ്രംഗ് പുനിയ മൈക്കിലൂടെ പറയുകയായിരുന്നു. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവാണ് ബജ്രംഗ്.

പിന്നീട്, വിഷയത്തിൽ വൃന്ദാ കാരാട്ട് പ്രതികരിക്കുകയും ചെയ്തു. ലൈംഗികാതിക്രമണതത്തിനും സ്ത്രീകളെ അപമാനിക്കുന്നതിനും എതിരായ പോരാട്ടത്തിലാണ്. അതിനാൽ, സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ ഞങ്ങൾ‍ ഇവിടെയുണ്ടെന്നായിരുന്നു വൃന്ദ കാരാട്ട് പ്രതികരിച്ചു.



ഗുസ്തി താരങ്ങൾ ഇവിടെ വന്ന് സമരം ചെയ്യാൻ നിർബന്ധിതരാകുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഏതു പാർട്ടിയുടെ സർക്കാരായാലും സ്ത്രീകളുടെ പരാതിയിൽ നടപടി ഉറപ്പാക്കണം. അന്വേഷണം അവസാനിക്കുന്നതുവരെ കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read : ജയലളിത അമ്മായി, സൺ ടിവി തൻ്റേത് എന്നും പറഞ്ഞ് വിശ്വസിപ്പിച്ചു; സുകേഷ് കരിയറും ജീവിതവും നശിപ്പിച്ചെന്ന് ജാക്വലിൻ ഫെർണാണ്ടസ്

കായിക മന്ത്രാലയവുമായി നടത്തിയെങ്കിലും ചർച്ച പരാജയപ്പെടുകയും ചെയ്തിരുന്നു. സാക്ഷി മാലിക്, സരിത മോർ, സംഗീത ഫോഗട്ട്, ജിതേന്ദർ കിൻഹ, സുമിത് മാലിക്ക് തുടങ്ങി മുപ്പതോളം കായിക താരങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.

ബ്രിജ്ഭൂഷൺ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന 12 ഓളം താരങ്ങൾ തന്നോട് പറഞ്ഞതായും തനിക്ക് നേരെ ഇത്തരത്തിലുള്ള ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാൽ തനിക്ക് വധഭീഷണിയുണ്ടെന്നും വാർത്താ സമ്മേളനത്തിൽ വിനേഷ് ഫോഗട്ട് പ്രതികരിച്ചു.

ഫെഡറേഷൻ പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും മാറ്റുന്നത് വരെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നും ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ബജ്രഗ് പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.

Also Read : ജീവനൊടുക്കിയ കമിതാക്കളുടെ പ്രതിമകളുണ്ടാക്കി വിവാഹം നടത്തി; ആത്മാക്കൾക്ക് ശാന്തി ലഭിക്കാനാണെന്ന് കുടുംബം

അതിനിടെ ഒളിംപ്യനും ബിജെപി നേതാവുമായ ബബിത ഫോഗട്ട് സമരക്കാരുമായി കൂടികക്കാഴ്ച നടത്തിയിരുന്നു. ഞാനും ഗുസ്തി താരമായിരുന്നു. ബിജെപി സർക്കാർ ഗുസ്തി താരങ്ങൾക്കൊപ്പമാണ്. ഇക്കാര്യത്തിൽ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് ഉറപ്പാക്കും. മധ്യസ്ഥത വഹിക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്. ഇത്തരം സംഭവങ്ങൾ എൻ്റെ കരിയറിനിടയിലും കേട്ടിട്ടുണ്ടെന്നും ബബിത ഫോഗട്ട് പറഞ്ഞു.

Read Latest National News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്