ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കാൽ സാധ്യത. ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയൻ, വിശ്വഹിന്ദു പരിഷിത് നേതാവ് എസ് ജയരാജ് കുമാര്‍ എന്നിവരും അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയും സമര്‍പ്പിച്ച റിട്ട് ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. യുവതി പ്രവേശന വിധിക്കെതിരെയുള്ള പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ന് ഭരണഘടനാ ബെഞ്ച് തുറന്ന കോടതിയിൽ പരിഗണിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിൽ പ്രവേശിച്ച കാരണം മാറ്റിവെയ്ക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇന്ദു മല്‍ഹോത്രയുടെ അവധി ഈ മാസം 27 വരെ നീട്ടിയതായി സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം വിധിക്കെതിരെ 50 ൽ അധികം പുനപരിശോധനാ ഹര്‍ജികളും സുപ്രീംകോടിതിയിൽ എത്തിയിട്ടുണ്ട്.
അതേസമയം വിധിക്കെതിരെ 50 ൽ അധികം പുനപരിശോധനാ ഹര്‍ജികളും സുപ്രീംകോടിതിയിൽ എത്തിയിട്ടുണ്ട്.