ആപ്പ്ജില്ല

'ആളിക്കത്തിയും ആഞ്ഞടിച്ചും'; 2019 ലെ പ്രകൃതി ദുരന്തങ്ങൾ ഇവ

ലോകം ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2019. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഭൂമികുലുക്കവുമെല്ലാം പലയിടങ്ങളിലായി ആയിരങ്ങളെ മുറിവേൽപ്പിച്ചു. ചുഴലിക്കാറ്റും മണ്ണിടിച്ചിലും പ്രളയവുമെല്ലാം കേരളത്തെയും പോയവർഷം ദുരിതക്കയത്തിലേക്ക് തള്ളിവിട്ടിരുന്നു. ഈ വർഷം ലോകത്തെ പ്രതിസന്ധിയിലാക്കിയ പ്രധാന പ്രകൃതി ദുരന്തങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Samayam Malayalam 16 Dec 2019, 5:34 pm
ലോകം ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2019. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഭൂമികുലുക്കവുമെല്ലാം പലയിടങ്ങളിലായി ആയിരങ്ങളെ മുറിവേൽപ്പിച്ചു. ചുഴലിക്കാറ്റും മണ്ണിടിച്ചിലും പ്രളയവുമെല്ലാം കേരളത്തെയും പോയവർഷം ദുരിതക്കയത്തിലേക്ക് തള്ളിവിട്ടിരുന്നു. ഈ വർഷം ലോകത്തെ പ്രതിസന്ധിയിലാക്കിയ പ്രധാന പ്രകൃതി ദുരന്തങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Samayam Malayalam year ender major natural disaster occurred in 2019 in india and world
'ആളിക്കത്തിയും ആഞ്ഞടിച്ചും'; 2019 ലെ പ്രകൃതി ദുരന്തങ്ങൾ ഇവ


വെള്ളപ്പൊക്കങ്ങൾ

17ഓളം ഇടങ്ങളിലാണ് ലോകമെമ്പാടുമായി ഈ വർഷം വലിയ തോതിലുള്ള വെള്ളപ്പൊക്കമുണ്ടായത്. ഇന്ത്യയെ ഈ വർഷം ബാധിച്ച പ്രധാന പ്രകൃതി ദുരന്തവും വെള്ളപ്പൊക്കം തന്നെയായിരുന്നു. കേരളം, കർണാടക, ബീഹാർ, തുടങ്ങിയവിടങ്ങളെയായിരുന്നു പ്രധാനമായും വെള്ളപ്പൊക്കം ബാധിച്ചത്. കേരളത്തിൽ കാലവർഷത്തിൽ ശക്തമായി മഴ ലഭിച്ചതോടെയാണ് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ആരംഭിക്കുന്നത്. സംസ്ഥാനത്തെ 9 ജില്ലകളെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. 101 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തോളം പേർക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്തു.

ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്തെ 13 ജില്ലകളായിരുന്നു വെള്ളത്തിൽ മുങ്ങിയത്. 130 ഓളം ആളുകൾക്കാണ് വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായത്. കർണാടകയിൽ കാലവർഷത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ 61 പേർക്ക് ജീവൻ നഷ്ടമായപ്പോൾ ഏഴ് ലക്ഷത്തോളം പേർക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്.

ഉഷ്ണ തരംഗം

യുറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും പാകിസ്ഥാനിലും ഒരുപോലെയായിരുന്നു ഇത്തവണ ഉഷ്ണ തരംഗം ബാധിച്ചത്. യൂറോപ്പിൽൽ ബെൽജിയം, ചെക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, പോളണ്ട്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുകെ എന്നിവടങ്ങളെയായിരുന്നു ഉഷ്ണ തരംഗം ബാധിച്ചത്. മെയ് ജൂൺ മാസങ്ങളിലായിരുന്നു ഇന്ത്യയിലും പാകിസ്ഥാനിലും ഉഷ്ണതരംഗം വില്ലനായത്. രണ്ട് രാജ്യങ്ങളുടെയും ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രതയേറിയ ഉഷ്ണതരംഗമാണിതെന്നാണ് റിപ്പോർട്ട്. ബീഹാറിൽ മാത്രമായി 184 ആളുകളായിരുന്നു ഉഷ്ണ തരംഗത്തെതുടർന്ന് മരിച്ചത്. മഹാരാഷ്ട്ര-8, തെലങ്കാന-17, ആന്ധ്രപ്രദേശ്-3 തുടങ്ങി രാജ്യത്ത് നിരവധിയാളുകൾ മരണപ്പെട്ടു.

കാട്ടുതീ

ലോകമെമ്പാടുമായി നിരവധി കാട്ടുതീകൾക്കും 2019 സാക്ഷ്യം വഹിച്ചു. ആമസോൺ മഴക്കാടുകളിലുണ്ടായ തീപിടിത്തമായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. 906,000 ഹെക്ടറോളമായിരുന്നു കാടിനെ തീ വിഴുങ്ങിയത്. ആമസോൺ കാട്ടുതീയ്ക്കിടെ ബ്രസീൽ സർക്കാർ സ്വീകരിച്ച നിലപാടുകളും ഇതേസമയം തന്നെ ചർച്ചയായി. കാനറി ദ്വീപിലെ ഗ്രാൻ കനെറിയയിലുണ്ടായ കാട്ടുതീ നിയന്ത്രണാതീതമായതോടെ എണ്ണായിരത്തോളം കുടുംബങ്ങളെയും മാറ്റിപാർപ്പിക്കേണ്ടി വന്നിരുന്നു. ഫെബ്രുവരിയിലായിരുന്നു കർണാടകയിലെ ബന്ദിപ്പോരിൽ കാട്ടുതീ ആളിപ്പടർന്നത്. ബന്ദിപ്പോർ വനമേഖലയിൽ നിന്നും തമിഴ്നാട്ടിലെ മുദുമലൈ വനത്തിലേക്ക് തീ പടർന്നു. വിയറ്റ്നാമിലെയും യുകെയിലെയും ഓസീസിലെയും കാട്ടുതീയും ഭീതിപടർത്തിയിരുന്നു.

2019ലെ ചുഴലിക്കാറ്റകൾ

2019 കൂടുതൽ ഭീതിപടർത്തിയ മറ്റൊന്ന് ചുഴലിക്കാറ്റുകളാണ്. നിരവധി ചുഴലിക്കാറ്റുകളായിരുന്നു ഇന്ത്യൻ തീരങ്ങളിലുൾപ്പെടെ ആഞ്ഞടിച്ചത്. ഫാനി ചുഴലിക്കാറ്റ്, വായു, ബുൾബുൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഏറ്റവും ഒടുവിലായി ആഞ്ഞുവീശിയത് ബുൾബുൾ ചുഴലിക്കാറ്റാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായിരുന്നു ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒഡീഷയിൽ രണ്ട് പേർ മരണപ്പെടുകയും ചെയ്തു. ഫാനി ചുഴലിക്കാറ്റിൽ ഇന്ത്യയിൽ 72 പേരായിരുന്നു കൊല്ലപ്പെട്ടത്. ബംഗ്ലാദേശിൽ 17 പേരും മരിച്ചു.

ഭൂമിയിൽ നിന്ന് ഇല്ലാതായ ഐസ്‍ലന്‍ഡിലെ ഓക്യുകുള്‍

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇല്ലാതായ ആദ്യത്തെ ഹിമാനി(ഗ്ലേസ്യര്‍)യായി ഐസ്‍ലന്‍ഡിലെ ഓക്യുകുള്‍ (Okjokull). ഐസ്‍ലന്‍ഡിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹിമാനിയാണ് കാലാവസ്ഥാ വ്യതിയാനത്തെതുടർന്ന് ഇല്ലാതായത്. ഐസ്‍ലന്‍ഡിലെ സമാനമായ 400 മഞ്ഞുപാടങ്ങള്‍ക്ക് കൂടി ഇതേ ഗതി വരുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്