ബെംഗളൂരു: സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ലെന്ന സുപ്രീംകോടതി വിധിയോടെ ബിജെപി ആസ്ഥാനത്ത് മരവിപ്പിച്ചിരുന്ന ആഘോഷം വീണ്ടും ഉയര്‍ന്നു തുടങ്ങി. രാജ്ഭവനില്‍ യെദ്യൂരപ്പുയുടെ സത്യപ്രതിജ്ഞയ്ക്കായുളള ഒരുക്കങ്ങള്‍ തുടങ്ങി.
രാവിലെ ഒൻപത് മണിയോടെ രാജ്ഭവനില്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാകും രാജ്ഭവനില്‍ നടക്കുക. രാജ്ഭവന് മുന്നില്‍ വാദ്യമേളങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ട്.
തത്ക്കാലം യെദ്യൂരപ്പ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കുമെന്നുളളതു കൊണ്ടാണിത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്കും ബിജെപിക്കും നല്‍കിയിട്ടുള്ളത്.
രാവിലെ ഒൻപത് മണിയോടെ രാജ്ഭവനില്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാകും രാജ്ഭവനില്‍ നടക്കുക. രാജ്ഭവന് മുന്നില്‍ വാദ്യമേളങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ട്.
തത്ക്കാലം യെദ്യൂരപ്പ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കുമെന്നുളളതു കൊണ്ടാണിത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്കും ബിജെപിക്കും നല്‍കിയിട്ടുള്ളത്.