ലക്നൗ: ലക്നൗ: മഞ്ഞ സാരിയും, കറുത്ത കൂളിങ് ഗ്ലാസും ധരിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ റീന ദ്വിവേദിയെ ആരും മറന്നിട്ടുണ്ടാകില്ല. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ
സമൂഹമാധ്യമങ്ങളിലെ മിന്നും താരമായി തീർന്നു അവർ. ഫേസ്ബുക്കിലും ടിക് ടോക്കിലും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ദ്വിവേദി വീണ്ടും പോളിങ് ബൂത്തിലെത്തി. ലഖ്നൗ കൻ്റോൺമെൻ്റിലെക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തിങ്കളാഴ്ച കൃഷ്ണനഗറിലെ മഹാനഗർ പബ്ലിക് ഇൻ്റർ കോളേജിലായിരുന്നു ദ്വിവേദി ഡ്യൂട്ടിക്കെത്തിയത്. സമൂഹമാധ്യമങ്ങളിലെ താരമായ ഇവരെ അതിവേഗം ആളുകൾ തിരിച്ചറിഞ്ഞു. ഫോട്ടോയും സെൽഫിയുമെടുക്കാൻ പലരും ശ്രമം നടത്തുകയും ചെയ്തു.
മഞ്ഞസാരി ധരിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ദ്വിവേദി ഇത്തവണ പിങ്ക് ഗോൾഡൺ ഡിസൈൻ സാരിയിലാണ് എത്തിയത്. കറുത്ത കൂളിങ് ഗ്ലാസ് ഒഴിവാക്കിയപ്പോൾ വലിയ ഡയലുള്ള വാച്ച് ഇപ്രാവശ്യം ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ചിത്രങ്ങൾ പകർത്താൻ വോട്ടർമാരും ഫോട്ടോഗ്രാഫർമാരും മടികാണിച്ചില്ല.
ആളുകൾ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്ന് മുപ്പത്തിരണ്ടുകാരിയായ ദ്വിവേദി പറയുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പോയപ്പോഴും ആളുകൾ തിരിച്ചറിഞ്ഞു, സംസാരിച്ചു. സ്നേഹത്തോടെയും ആദരവോടെയുമാണ് എല്ലാവരും സമീപിക്കുന്നതെന്നും ഇവർ പറഞ്ഞു.
അതിസുന്ദരിയായി ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ദ്വിവേദിയ സോഷ്യൽ മീഡിയയിൽ താരമാണ്. ഫേസ്ബുക്കിൽ 4,700ഉം, ടിക് ടോക്കിൽ 8,700 ഫോളേവേഴ്സുമുണ്ട് ഇവർക്ക്. ഭർത്താവ് മരിച്ച ദ്വിവേദി പിഡബ്ലുഡി വകുപ്പിലെ ജീവനക്കാരിയാണ്. 15 വയസുള്ള ഒരു ആൺകുട്ടിയുടെ അമ്മ കൂടിയാണ് ഇവർ.
സമൂഹമാധ്യമങ്ങളിലെ മിന്നും താരമായി തീർന്നു അവർ. ഫേസ്ബുക്കിലും ടിക് ടോക്കിലും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ദ്വിവേദി വീണ്ടും പോളിങ് ബൂത്തിലെത്തി.
മഞ്ഞസാരി ധരിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ദ്വിവേദി ഇത്തവണ പിങ്ക് ഗോൾഡൺ ഡിസൈൻ സാരിയിലാണ് എത്തിയത്. കറുത്ത കൂളിങ് ഗ്ലാസ് ഒഴിവാക്കിയപ്പോൾ വലിയ ഡയലുള്ള വാച്ച് ഇപ്രാവശ്യം ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ചിത്രങ്ങൾ പകർത്താൻ വോട്ടർമാരും ഫോട്ടോഗ്രാഫർമാരും മടികാണിച്ചില്ല.
ആളുകൾ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്ന് മുപ്പത്തിരണ്ടുകാരിയായ ദ്വിവേദി പറയുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പോയപ്പോഴും ആളുകൾ തിരിച്ചറിഞ്ഞു, സംസാരിച്ചു. സ്നേഹത്തോടെയും ആദരവോടെയുമാണ് എല്ലാവരും സമീപിക്കുന്നതെന്നും ഇവർ പറഞ്ഞു.
അതിസുന്ദരിയായി ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ദ്വിവേദിയ സോഷ്യൽ മീഡിയയിൽ താരമാണ്. ഫേസ്ബുക്കിൽ 4,700ഉം, ടിക് ടോക്കിൽ 8,700 ഫോളേവേഴ്സുമുണ്ട് ഇവർക്ക്. ഭർത്താവ് മരിച്ച ദ്വിവേദി പിഡബ്ലുഡി വകുപ്പിലെ ജീവനക്കാരിയാണ്. 15 വയസുള്ള ഒരു ആൺകുട്ടിയുടെ അമ്മ കൂടിയാണ് ഇവർ.