ലഖ്നൌ: ഉത്തർപ്രദേശിലെ ക്രമസമാധാന പാലനം രാജ്യത്തിന് മാതൃകയെന്ന് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സർക്കാരിന്റെ രണ്ടുവർഷത്തെ റിപ്പോർട്ട് കാർഡ് പുറത്തിറക്കുന്നതിനിടെയായിരുന്നു അവകാശവാദം. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് കലാപം ഉണ്ടായില്ലെന്നും യോഗി പറഞ്ഞു. താൻ ഭരണം ഏറ്റെടുക്കുമ്പോൾ സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടവും ഗുണ്ടാരാജും ഉണ്ടായിരുന്നു. തുടർച്ചയായ കലാപം മൂലം സംസ്ഥാനത്തെ ജനങ്ങൾക്ക് വീടുവിട്ട് ഓടേണ്ടിവന്നു. താൻ അധികാരമേറ്റശേഷം പലായനം ചെയ്തവർ തിരികെയെത്തിയെന്നും യോഗി അവകാശപ്പെട്ടു. കുറ്റകൃത്യങ്ങളോട് സഹിഷ്ണുത കാണിക്കാത്ത തന്റെ നിലപാടിന്റെ പേരിലാണ് കുറ്റവാളികൾ കൊല്ലപ്പെട്ടത്. കൈരാന, കാണ്ഡ്ലെ മേഖലകളിലെ ഹിന്ദുക്കൾ സുരക്ഷിതരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബിഎസ്പി-എസ്പി പാർട്ടികൾ അധികാരത്തിൽ വന്നപ്പോൾ വിഭവങ്ങളെ ചൂഷണം ചെയ്യാനാണ് ശ്രമിച്ചത്. ഈ സർക്കാരുകൾ ഗുണ്ടകൾക്ക് തണലൊരുക്കിയെന്നും യോഗി ആരോപിച്ചു.
ബിഎസ്പി-എസ്പി പാർട്ടികൾ അധികാരത്തിൽ വന്നപ്പോൾ വിഭവങ്ങളെ ചൂഷണം ചെയ്യാനാണ് ശ്രമിച്ചത്. ഈ സർക്കാരുകൾ ഗുണ്ടകൾക്ക് തണലൊരുക്കിയെന്നും യോഗി ആരോപിച്ചു.