ആപ്പ്ജില്ല

പത്ത് വയസുകാരനെ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മദ്രസയിൽ കണ്ടെത്തി

മൂന്നു തവണ ഒളിച്ചുപോയതിനാലാണ് കുട്ടിയെ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചതെന്ന് മദ്രസയുടെ മാനേജർ. സമീപവാസികൾ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ചങ്ങലയിൽനിന്നും കുട്ടിയെ മോചിപ്പിച്ചത്.

Samayam Malayalam 5 Dec 2022, 5:32 pm
ഭോപ്പാൽ: പത്ത് വയസുകാരനെ കാലുകൾ ബെഞ്ചോട് ചേർത്ത് ചങ്ങലയ്ക്കിട്ട നിലയിൽ മദ്രസയിൽ കണ്ടെത്തി. മദ്രസയിൽ താമസിച്ച് പഠിക്കുകയായിരുന്നു ബാലൻ. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ ഇത്തരത്തിൽ കണ്ടെത്തിയത്. ചങ്ങല താഴിട്ട് ബന്ധിച്ചനിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Samayam Malayalam Arrest
പ്രതീകാത്മക ചിത്രം Photo: NBT


സമീപവാസികളെത്തുമ്പോൾ ചങ്ങലയിൽ ബന്ധിക്കപ്പെട്ട കുട്ടിക്ക് സമീപത്ത് മദ്രസിയിലെ മറ്റൊരു ഏഴുവയസുകാരൻ ഉറങ്ങിയ നിലയിൽ കിടന്നിരുന്നു. ഇരുവരേയും പോലീസെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

'നല്ല രുചി'; 40 വർഷമായി താൻ കുപ്പിച്ചില്ല് തിന്നാറുണ്ട്: അഭിഭാഷകൻ

പോലീസിൽ വിവരം അറിയിച്ചശേഷം സമീപവാസികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് കുട്ടിയെ ചങ്ങലയിൽനിന്നും മോചിപ്പിച്ചു. മദ്രസയുടെ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയിൽനിന്നും മൂന്നു തവണ ഒളിച്ചുപോയതിനാൽ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടിയെ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചതെന്ന് മദ്രസയുടെ മാനേജർ പോലീസിനോട് പറഞ്ഞു.

തൊഴിലുണ്ട്, ഉത്തരേന്ത്യക്കാര്‍ക്ക് കഴിവില്ല: കേന്ദ്രമന്ത്രി

ജുവൈനൽ ജസ്റ്റിസ് ആക്ട്, ഐപിസി 342-ാം വകുപ്പ് എന്നിവ പ്രകാരമാണ് മദ്രസയുടെ മാനേജർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ പോലീസ് ഓഫീസറായ ഉമേഷ് യാദവ് പറഞ്ഞു.

22 കുട്ടികളാണ് ആകെ മദ്രസയിൽ പഠിക്കുന്നത്. രണ്ട് ആൺകുട്ടികളും കഴിഞ്ഞ രണ്ട് മാസമായി മദ്രസിയിൽ നിന്നാണ് പഠിക്കുന്നത്. സംസ്ഥാന മദ്രസ ബോർഡുമായി ഈ മദ്രസ രജിസ്റ്റർ ചെയ്തിട്ടില്ല. സൊസൈറ്റിക്ക് കീഴിലാണ് മദ്രസ പ്രവർത്തിക്കുന്നത്. രണ്ട് കുട്ടികളേയും നഗരത്തിലെ ടിടി പോലീസ് സ്റ്റേഷനു കീഴിലുള്ള കുട്ടികളുടെ സ്ഥാപനത്തിലേക്ക് മാറ്റി. ഇവരെ തിങ്കളാഴ്ച ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്