ആപ്പ്ജില്ല

ബെംഗലുരുവിൽ യുവാവിന് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഭീകരമര്‍ദ്ദനം

മലയാളിയായ കോൺഗ്രസ് എംഎൽഎ എൻ എ ഫാരിസിന്‍റെ മകനാണ്. ബിയര്‍ കുപ്പി കൊണ്ട് മുഖത്തും നെഞ്ചത്തും മര്‍ദ്ദനമേറ്റ നിലയിലായിരുന്നു വിദ്വത്

TNN 19 Feb 2018, 10:38 am
ബെംഗലുരു: നഗരത്തിലെ ആ‍ഡംബര ഹോട്ടലിൽ മലയാളിയായ കോൺഗ്രസ് എംഎൽഎ എൻ എ ഹാരിസിന്‍റെ മകൻ മുഹമ്മദ് ഹാരിസ് നാലപ്പാട്ടും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. ഡോളര്‍ കോളനിയിൽ താമസിക്കുന്ന വ്യവസായിയായ ലോക്നാഥിന്‍റെ മകൻ വിദ്വതിനാണ് മര്‍ദനമേറ്റത്. ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
Samayam Malayalam youth congress leader attacked youth in bengaluru
ബെംഗലുരുവിൽ യുവാവിന് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഭീകരമര്‍ദ്ദനം


യൂത്ത് കോൺഗ്രസ് ബെംഗലുരു ജനറൽ സെക്രട്ടറി കൂടിയാണ് മുഹമ്മദ് ഹാരിസ്. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മുഹമ്മദ് ഹാരിസിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഇയാളെ കോൺഗ്രസിൽ നിന്ന് ആറു വര്‍ഷത്തേയ്ക്ക് പുറത്താക്കിയെന്ന് ബെംഗലുരു പിസിസി അധ്യക്ഷൻ ഡോ ജി പരമേശ്വര പറഞ്ഞു. ബെംഗലുരു ശാന്തിനഗര്‍ എംഎൽഎയാണ് ഹാരിസ്.

മുഹമ്മദ് ഹാരിസിനെ പിടികൂടാത്തതിനാല്‍ കബണ്‍പാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ വിജയ് ഹത്തഗലിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി ബെംഗലുരു യു ബി സിറ്റി മാളിനെ ഹോട്ടലിലായിരുന്നു ആക്രമണം. കാലിൽ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിദ്യവത് റസ്റ്റോറന്‍റിൽ കാൽ നിവര്‍ത്തി ഇരിക്കുകയായിരുന്നു. വിദ്വതിനോട് നേരെയിരിക്കാൻ മുഹമ്മദ് ആവശ്യപ്പെട്ടപ്പോള്‍ കാലിനു പരിക്കുണ്ടെന്നും സാധിക്കില്ലെന്നുമായിരുന്നു വിദ്വതിന്‍റെ മറുപടി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം ക്രൂരമര്‍ദ്ദനത്തിൽ കലാശിക്കുകയായിരുന്നു. എംഎൽഎയുടെ മകനാണ് മുഹമ്മദ് എന്നു പറഞ്ഞ് വിദ്വതിനെ ആക്രമിച്ച സുഹൃത്തുക്കളഅ‍ ബിയര്‍ കുപ്പി കൊണ്ട് മുഖത്തും നെഞ്ചത്തും അടിച്ചു മൂക്കുപൊട്ടിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തി പരാതി നല്‍കരുതെന്ന് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്