ഇൻഡോർ (മധ്യപ്രദേശ്): കൈവേദന മാറാൻ യൂട്യൂബ് നോക്കി മരുന്നുണ്ടാക്കി കുടിച്ച യുവാവ് മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇൻഡോറിലെ സ്വർണബാഗ് കോളനിയിലെ ധർമേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യുവാവിൻ്റെ മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. ഈ മാസം ഒൻപതിനായിരുന്നു യുവാവിൻ്റെ മരണം.
കൈവേദന മാറാൻ യൂട്യൂബ് നോക്കി സ്വന്തം നിലയ്ക്ക് മരുന്ന് ഉണ്ടാക്കി കുടിച്ചതാണ് യുവാവിൻ്റെ മരണകാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വനപ്രദേശത്ത് കാണുന്ന ചില ഫലങ്ങൾ ശേഖരിച്ചാണ് ധർമേന്ദ്ര ജ്യൂസ് ഉണ്ടാക്കി കുടിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജ്യൂസ് കുടിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെയാണ് യുവാവിൻ്റെ മരണം സംഭവിച്ചത്.
ഡ്രൈവറായി ജോലി ചെയ്തിരുന്ന ധർമേന്ദ്ര ഒരു അപകടത്തിൽപ്പെടുകയും തുടർന്ന് കൈക്ക് പരിക്ക് സംഭവിക്കുകയും ചെയ്തിരുന്നു. നിരവധിയിടങ്ങളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യൂട്യൂബ് നോക്കി മരുന്ന് ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ മനീഷ് മാധ്യമങ്ങളോട് പറഞ്ഞു. യൂട്യൂബിൽ നടത്തിയ തെരച്ചിലിൽ വനപ്രദേശത്ത് കാണുന്ന ചില ഫലങ്ങൾ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കുടിച്ചാൽ വേദന ശമിക്കുമെന്ന് കണ്ടു. തുടർന്ന് ഈ ഫലങ്ങൾ ശേഖരിച്ച് ധർമേന്ദ്ര ജ്യൂസ് ഉണ്ടാക്കി കുടിക്കുകയായിരുന്നു.
കാട്ടിൽ കാണുന്ന ചില പ്രത്യേകതരം ഫലങ്ങൾ ശേഖരിച്ച് യുവാവ് ജ്യൂസ് ഉണ്ടാക്കി കുടിക്കുകയായിരുന്നുവെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു. യൂട്യൂബിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് യുവാവ് ജ്യൂസ് തയ്യാറാക്കി കഴിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം കൃത്യമായി വ്യക്തമാകൂ. യുവാവിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും സംശയം തോന്നുന്ന ഒന്നും കണ്ടെത്താനായില്ല. വിഷ സസ്യത്തിൻ്റെ ഫലമാണോ യുവാവ് ശേഖരിച്ചതെന്ന് അന്വേഷിക്കുന്നതിനൊപ്പം ആരെങ്കിലും മനഃപൂർവം അപായപ്പെടുത്താൻ ശ്രമിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇൻഡോറിൽ ഭാര്യയ്ക്കും രണ്ടു കുട്ടികള്ക്കുമൊപ്പമാണ് ധർമേന്ദ്ര താമസിച്ചിരുന്നത്.
Read Latest National News and Malayalam News
കൈവേദന മാറാൻ യൂട്യൂബ് നോക്കി സ്വന്തം നിലയ്ക്ക് മരുന്ന് ഉണ്ടാക്കി കുടിച്ചതാണ് യുവാവിൻ്റെ മരണകാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വനപ്രദേശത്ത് കാണുന്ന ചില ഫലങ്ങൾ ശേഖരിച്ചാണ് ധർമേന്ദ്ര ജ്യൂസ് ഉണ്ടാക്കി കുടിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജ്യൂസ് കുടിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെയാണ് യുവാവിൻ്റെ മരണം സംഭവിച്ചത്.
ഡ്രൈവറായി ജോലി ചെയ്തിരുന്ന ധർമേന്ദ്ര ഒരു അപകടത്തിൽപ്പെടുകയും തുടർന്ന് കൈക്ക് പരിക്ക് സംഭവിക്കുകയും ചെയ്തിരുന്നു. നിരവധിയിടങ്ങളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യൂട്യൂബ് നോക്കി മരുന്ന് ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ മനീഷ് മാധ്യമങ്ങളോട് പറഞ്ഞു. യൂട്യൂബിൽ നടത്തിയ തെരച്ചിലിൽ വനപ്രദേശത്ത് കാണുന്ന ചില ഫലങ്ങൾ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കുടിച്ചാൽ വേദന ശമിക്കുമെന്ന് കണ്ടു. തുടർന്ന് ഈ ഫലങ്ങൾ ശേഖരിച്ച് ധർമേന്ദ്ര ജ്യൂസ് ഉണ്ടാക്കി കുടിക്കുകയായിരുന്നു.
കാട്ടിൽ കാണുന്ന ചില പ്രത്യേകതരം ഫലങ്ങൾ ശേഖരിച്ച് യുവാവ് ജ്യൂസ് ഉണ്ടാക്കി കുടിക്കുകയായിരുന്നുവെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു. യൂട്യൂബിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് യുവാവ് ജ്യൂസ് തയ്യാറാക്കി കഴിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം കൃത്യമായി വ്യക്തമാകൂ. യുവാവിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും സംശയം തോന്നുന്ന ഒന്നും കണ്ടെത്താനായില്ല. വിഷ സസ്യത്തിൻ്റെ ഫലമാണോ യുവാവ് ശേഖരിച്ചതെന്ന് അന്വേഷിക്കുന്നതിനൊപ്പം ആരെങ്കിലും മനഃപൂർവം അപായപ്പെടുത്താൻ ശ്രമിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇൻഡോറിൽ ഭാര്യയ്ക്കും രണ്ടു കുട്ടികള്ക്കുമൊപ്പമാണ് ധർമേന്ദ്ര താമസിച്ചിരുന്നത്.
Read Latest National News and Malayalam News