ആപ്പ്ജില്ല

നാഗ്പൂരിലെ നിക്കറുകാരല്ല, തമിഴ്നാട്ടിലെ യുവാക്കൾ സംസ്ഥാനത്തിൻ്റെ ഭാവി നിശ്ചയിക്കും: രാഹുൽ

തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനായി എത്തിയതാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.

Samayam Malayalam 25 Jan 2021, 8:58 am
ഈറോഡ്: തമിഴ്നാട്ടിൽ ആര്‍എസ്എസിനെതിരെ കടന്നാക്രമണവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈറോഡിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടത്. പൂന്തുറൈ, പെരുന്തുറൈ, ഉത്തുക്കുളി തുടങ്ങിയ സ്ഥലങ്ങളിൽ സംസാരിച്ച ശേഷമാണ് തിരുപ്പൂരിലെ ധാരാപുരത്ത് രാഹുൽ പ്രചാരണത്തിനായി എത്തിയത്.
Samayam Malayalam rahul gandhi rss
ആർഎസ്എസിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി Photo: BCCL/File


"സംസ്ഥാനത്തിൻ്റെ ഭാവി നിശ്ചയിക്കാൻ നാഗ്പൂരലെ നിക്കറുകാര്‍ക്ക് കഴിയില്ല. അവര്‍ എത്ര പരേഡ് നടത്തിയെന്നതിലൊന്നും കാര്യമില്ല. തമിഴ്നാടിൻ്റെ ഭാവി നിശ്ചയിക്കുന്നത് തമിഴ്നാട്ടിലെ യുവാക്കളാണ്. " രാഹുൽ ഗാന്ധി പൊതുസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിൻ്റെ അടിത്തറ തകര്‍ക്കാൻ നരേന്ദ്ര മോദിയെ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. "മോദി കരുതുന്നത് തമിഴ്നാട്ടിലെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയാൽ തമിഴ്നാട്ടിലെ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്നാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മാത്രമേ തമിഴ്നാടിൻ്റെ ഭാവി നിശ്ചയിക്കാൻ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല." രാഹുൽ പറഞ്ഞു.

Also Read: 'ഞാൻ യുഡിഎഫ് അനുഭാവി'; തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സാധ്യത തള്ളാതെ ഫിറോസ് കുന്നുംപറമ്പിൽ

തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് രാഹുൽ ഗാന്ധി. കെ കാമരാജ്, എം ജി ആര്‍, കരുണാനിധി, ജയലളിത തുടങ്ങിയ നേതാക്കള്‍ക്ക് അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.

Also Read: മുന്നണി വിടുമോ? മാണി സി കാപ്പൻ - ശരദ് പവാർ നിർണായക കൂടിക്കാഴ്ച ഇന്ന്

അതേസമയം, പ്രസംഗത്തിൽ കോൺഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയുടെ പേര് രാഹുൽ പരാമര്‍ശിച്ചില്ലെന്നത് ശ്രദ്ധേയമായി. എന്നാൽ ബിജെപിയ്ക്കെതിരെയുള്ള സഖ്യത്തിന് ഡിഎംകെ നേതൃത്വം നല്‍കുമെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെഎസ് അളഗിരി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്